2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

X X X Y + X X X X



നീ 

''നിയെന്നാല്‍, 
ആവര്‍ത്തിയ്ക്കപ്പെടുന്ന 
പതിനൊന്നു നിമിഷങ്ങളുടെ 
ചാക്രികതയ്ക്ക് ഒടുവില്‍ 
എന്നില്‍ നിന്നൂര്‍ന്നു 
പോകുന്ന എന്തോ ഒന്ന് 

ഞാന്‍

ഞാനെന്നാല്‍ നിന്‍റെ
ദുരിതഗ്രന്ഥികളാല്‍
തുറക്കപ്പെടുന്ന
വെറുമൊരു
ഓവുചാല്‍

ജലജീവിതം

'യഥാര്‍ത്ഥത്തില്‍ ഞാന്‍ ഒരു ഉഭയജീവിയാണ് ..
വെള്ളത്താല്‍ ചുറ്റപ്പെട്ട വന്‍കരകളിലെ
ജീവിതമെനിയ്ക്ക് മടുത്തു കഴിഞ്ഞു
ഇനിയുള്ള പകുതി ജലജീവിതം ശരണം ....

എനിക്കും നിങ്ങള്‍ക്കുമിടയില്‍
ബാക്കിയാവുന്ന തീരമാണിത് ....
ലവണരസമേറ്റെ കടല്‍ തീരം...
ഈ ഉപ്പുകൂട്ടില്‍ നിന്നും സമുദ്രത്തിന്‍റെ വ്യാപ്തി
പ്രദേശങ്ങളിലേയ്ക്ക് ചേക്കേറണം..
കണ്ണെത്താ കടലിനെയും കൈയെത്താ
മേഘത്തെയും തൊട്ട നീര്‍ തുള്ളിയായി
ശാന്ത സമുദ്രത്തില്‍ കാറ്റിന്‍റെ ഭീകരത
വിതച്ചു അഴിഞ്ഞാടി സംഹാര രുദ്രയാകണം

കണ്ണീര്‍ പാളികളും,മത്സ്യം തിന്ന ശവശരീരങ്ങളും ,
പാപകടങ്ങളും ,മോക്ഷം തിരയുന്ന മണ്‍കുടങ്ങളും
പേറുന്ന ഓളങ്ങള്‍ക്കും വേണമൊരു പുനര്‍ജെനി
എന്നിലൂടെ .....
ശംഖുകള്‍ക്കും ചിപ്പികള്‍ക്കുമിടയില്‍
പവിഴ പുറ്റായി മറഞ്ഞിരുന്നു തിരകളഴിച്ചു
വിട്ടു തീരങ്ങളെ ഭയപ്പെടുത്തും.....
നിത്യേന പടം പൊഴിക്കുന്ന കടല്‍ സര്‍പ്പങ്ങളുടെ
നാവുകളില്‍ വിഷം പുരട്ടി ഞാന്‍
അവയെ പറഞ്ഞയച്ചു നിങ്ങളെ ദംശിച്ചില്ലാതെയാക്കും ........
ഞാന്‍ ജല റാണി ..
വന്യതയിലെന്നെ തളച്ചിടാനാവില്ലിനി
അശാന്തമാക്കപെട്ട സമുദ്രോപരിതലത്തിലെന്‍റെ
കാറ്റുകളെ പറഞ്ഞു വിട്ടു നാശം വിതയ്ക്കും ......

എന്‍റെ തണുത്ത പ്രണയം ,മുകളില്‍ ..
ചന്ദ്രനു കടം കൊടുത്തു
അവന്‍റെ നിലാവിനെ പിടിച്ചു വാങ്ങി ,
കാന്ത ശക്തി മോഷ്ടിച്ച്
കടല്‍ തള്ളിച്ച സൃഷ്ടിച്ചു തീരങ്ങള്‍ കൈയേറി
ഭൂമിയെ ഇല്ലാതാക്കണം .
അതി ജീവനത്തിന്‍റെ നേര്‍ത്ത പച്ചപ്പു പോലും
എന്‍റെ തിര മാലകള്‍ വലിച്ചെടുക്കും

മതങ്ങള്‍ മത്സരിച്ചു രക്തമൂറ്റിയ മാറാത്ത നാടുകളും
നിരപരാധികളെയും .എന്‍റെ കുഞ്ഞനുജനെ
തന്നെയും കൊല്ലാന്‍ വിട്ടുകൊടുത്ത
ദ്വീപസമൂഹങ്ങളേയും
നീരഴിച്ചു വിട്ടു എനിക്കില്ലാതാക്കണം ..

ഇനി ഈ വന്‍കരകളോന്നും വേണ്ട
അതിനുള്ളിലെ ഇരുകാലി ജീവികളും വേണ്ട ......
ജല ജീവിതം തുടങ്ങട്ടെ .......

പരിത്യക്ത

നീ എന്നില്‍ നിന്നടര്‍ന്നു മാറിയ
അതേ നിമിഷമാണ്
മഞ്ഞു കാലം എന്‍റെ ചുണ്ടുകളെ
ചുംബിച്ചു തളര്‍ത്തി
വരള്‍ച്ചയുടെ നേരിലേക്ക്
എറിഞ്ഞു കൊടുത്തത് 
അതേ മാത്രയില്‍ എന്‍റെ
നീല കണ്ണുകളെ കരി മംഗല്യം
തൊട്ടുഴിയുകയുംഇടംകവിളിലെ 
ചെറുനുണക്കുഴി പഴുതുകള്‍
മറയ്ക്കപ്പെടുകയും ചെയ്തു
നവംബറിന്റെ ശൈത്യത്തില്‍
ശീത കാറ്റുകള്‍ പരസ്പരം കൂട്ടി തല്ലി,
മത്സ്യത്തിന്‍റെ ശല്‍ക്കങ്ങളൂര്‍ന്നു
പോകും പോലെ
എന്റെ ആവരണങ്ങള്‍
അഴിഞ്ഞു ഞാന്‍ നഗ്നയാക്കപ്പെട്ടു
നീ എന്നെ കടന്നു പോയ
അതേ നിമിഷമാണ്,
തണുപ്പ് തിന്ന എന്‍റെ ദേഹത്ത്
ഈച്ചകള്‍ ആര്‍ക്കുകയും
പുഴുക്കള്‍ നിറയുകയും ചെയ്തത്
അതേ നിമിഷങ്ങളിലാണ് ,
കനക്കുന്ന സന്ധ്യകളില്‍
എന്‍റെ ശരീരത്തിന്‍റെ വില കുറിക്കപ്പെട്ടതും
ഞാന്‍ പരിത്യക്ത ആയതും

സൈബര്‍ മിത്തുകള്‍



നീലിച്ച നിന്‍റെ രക്തധമനികള്‍ പോലെ
കെട്ടു പിണയുന്നു e-വലകണ്ണികള്‍

ഞാനും കുരുങ്ങി കിടക്കുന്നുവല്ലോ
ദിക്കറിയാതെ ,ദിശയറിയാതെ ..
ഈ രക്തവാഹിനികളിലൂടെ ആദ്യം
നിന്‍റെ ഹൃദയത്തിലേയ്ക്കും,പിന്നെ
നിന്‍ തലച്ചോറിലേയ്ക്കും മാറ്റി 
നടേണ്ടുന്ന തലതെറിച്ച
കൂട്ടുകെട്ടുകളിലൊന്ന്...

നവ നരന്‍റെ പുതുയാനങ്ങള്‍ക്കന്ത്യം
കുറിക്കേണ്ട സൈബര്‍ മിത്തുകളാണിവ
ആറ്റികുറുക്കിയെഴുതേണ്ടവ

ഹൃദയം മാറ്റി വെച്ചുള്ള പ്രണയ
പ്രഹസനങ്ങള്‍
നട്ടെല്ലില്ലാത്ത കൊടും വാഗ്ദാനങ്ങള്‍
ശ്രെദ്ധക്ഷണിക്കലുകളുടെ ആഘോഷമായ
മുഖപടചിത്രങ്ങള്‍
മോഷ്ടിക്കപ്പെടുന്ന അക്ഷരങ്ങള്‍

''ഓ എന്‍റെ നീല ചുവരുകളെ ഞാന്‍
നിങ്ങളെ വെറുക്കുന്നു ചില നേരം ..

എങ്കിലും ഇടയില്‍ ഒരു കുഞ്ഞു ചോദ്യം
അവശേഷിപ്പിക്കുന്നീ മനസ്സില്‍
പഴകിയ ഓര്‍മ്മകള്‍ ,ഗൃഹാതുരുത്വങ്ങള്‍
പുറം പൂച്ച് മണക്കുന്ന സ്മൃതി ബന്ധങ്ങള്‍ ,
കള്ള് മണക്കുന്ന പ്രണയങ്ങള്‍
ഇവയെ പറ്റി തോരാതെ പാടുന്നവര്‍
ഈ നഗരമിത്തുകള്‍,സൈബര്‍ മിത്തുകള്‍
അറിയാതെ ,കാണാതെ
പോകുന്നതെന്തേ ??

കവിത എന്നാല്‍ അക്ഷരങ്ങളോ എഴുത്തോ അല്ല
വികാരങ്ങള്‍ മാത്രം ,...
നിന്നിലെയ്ക്ക് ഒഴുകി എത്തുന്ന വിചിത്രമായ
എന്തോ ഒന്ന് .

മാ + ധവന്‍ =മാധവന്‍ [ലഷ്മീ പതി ]



''ഇനിയും നിന്‍റെ സ്വപ്നങ്ങളുടെ
താഴ്വരെകളെപ്പറ്റി നീ എന്നോട്
മോഴിയരുത് ..നീ മാധവനാണ്
നിന്‍റെ അപൂര്‍വങ്ങളായ ചിന്തകള്‍
നീ നടന്നടുക്കുന്ന അതി വിലാപങ്ങളുടെ
കരകളിലെയ്ക്ക് സഞ്ചരിയ്ക്കാന്‍
ഇനി വയ്യ ....

ഓര്‍മ്മയുണ്ടോ ?എന്‍റെയും നിന്റെയും
ചുണ്ടുകള്‍ ചേര്‍ന്നപ്പോള്‍ നിനക്കൊട്ടുമേ
ഭാരമുണ്ടായിരുന്നില്ല നീയൊരു
കടും നിറ പൊട്ടു പോലെ എന്നില്‍
പറ്റിചേര്‍ന്നങ്ങനെ ...
ഇപ്പോള്‍ നീയെന്നെ
നയിക്കുന്നതെവിടെയ്ക്കാണ് ?

നിന്‍റെ നീലിമയാര്‍ന്ന രാവുകളില്‍
എന്‍റെ മന;കണ്ണില്‍ നിറയുന്നത്
തലയില്ലാത്ത നഗ്ന യോഷിത
ദേഹങ്ങളും ,അവയെ കൊത്തി
കീറുന്ന കൂര്‍ത്ത കഴുകന്‍മാരും
ശവം തീനി ഉറുമ്പുകളുമാണ്

ഓ ..വയ്യ ....

വാക്കുകള്‍ കൊണ്ടു സ്വയം
ഭോഗിക്കപ്പെടുന്ന ഒരുകൂട്ടം
ഇരുകാലി ജീവികളിലോന്നില്‍
നീയുമുണ്ടായിരുന്നു
കാട്ടു ചിലന്തികള്‍ കാര്‍ന്നു
തിന്ന തലച്ചോറുമായി

പരസ്പരം കൊരുത്തു കെട്ടു
പിണഞ്ഞു കിടക്കുന്ന മനുഷ്യ
ബന്ധങ്ങളുടെ അതി വിസ്തൃത
പ്രദേശങ്ങളില്‍ നീ അന്നും ഇന്നും
അണിയുന്നത് അതൃപ്തി തന്നെ
നീ തിരിച്ചറിയാത്ത ആ തിരിച്ചറിവില്‍
ഭ്രാന്തിയാകുന്നത് ഞാന്‍
ഞാന്‍ മാത്രമാണ് .....

വിചിത്രമായ നിന്‍റെ സ്വപ്നങ്ങളുടെ
നിറച്ചാര്‍ത്തുകള്‍ക്കവസാനം
എനിയ്ക്കാണ് ഭ്രാന്ത്
പിടിക്കുന്നത്‌....
എനിക്ക് മാത്രം ...

പകരം തന്നത്

ഒന്നുംഞാന്‍ ഇനി മേല്‍ നിനയ്ക്കായ്‌
തന്നിരുന്നില്ല എന്നു രേഖപ്പെടുത്താതെ
പോകരുത്

ചവിട്ടിയരച്ച നിന്‍റെ കുഞ്ഞു
ഹൃദയത്തില്‍
ഞാന്‍ എന്‍റെ ഒറ്റകാല്‍ ചിലമ്പ്
ഉപേക്ഷിച്ചിട്ടിട്ടുണ്ടായിരുന്ന

ഞാന്‍ പിച്ചി ചീന്തി എറിഞ്ഞ
നിന്‍റെ പ്രണയ പുസ്തകത്തിലെ
ഏറ്റവും പ്രധാന താളുകളില്‍
ഞാനെന്‍റെ മനോഹരമാം
കൈയോപ്പ് ചാര്‍ത്തിയിരുന്നു

ഇനിയും പറയരുത് .....ഞാന്‍
നിനയ്ക്കെന്തു പകരം തന്നുവെന്ന്

മനസുരുകി കത്തികയറുമ്പോഴും
ചുണ്ടില്‍ വിളര്‍ത്ത പുഞ്ചിരിയിട്ടു
അതിമനോഹരമായി നിന്നെ
അഭിനയിക്കാന്‍ പഠിപ്പിച്ചത്
ഞാനായിരുന്നൂ

പ്രേമത്തിന്‍റെ വശ്യതയില്‍
നഷ്ടങ്ങളുടെയും നൈരാശ്യത്തിന്‍റെയും
നിറങ്ങളിട്ടു സുന്ദരമാക്കിയത്
ഞാന്‍ അല്ലെ ?

ഇനിയും പറയരുത്'' ...............

വിശുദ്ധ

വിശുദ്ധമാക്കപ്പെട്ട സകലത്തിലും
ഞാന്‍ ഉണ്ടായിരുന്നു ,ഞാന്‍ മാത്രം ...

ലഹരിയേറ്റ സിരകള്‍ വിഷം
തിന്ന കരിഞ്ഞ ശ്വാസകോശങ്ങള്‍
ഭ്രാന്തനും ദരിദ്രനുമായ കാമുകന്‍
നിന്‍റെ ഓരോ അണൂവിലും നിറഞ്ഞു
പെയ്തത് ഞാന്‍ ആയത് കൊണ്ട്
നീ പുണ്യവാനും പ്രണയത്തിന്‍റെ
വാഴ്ത്തപ്പെട്ടവനുമാണെനിയ്ക്ക്‌ ........
സഹയാത്രികാ ...

ഭാവനകളുടെ അതി ചാരുത മെനയാതെ
ഊര്‍ന്നുപോയ അക്ഷരങ്ങളെ
ചികഞ്ഞേടുത്തു കോര്‍ത്ത്‌ വച്ചപ്പോള്‍
വരും കാലങ്ങളിലെയ്ക്ക് ഒരു
കവിത പിറന്നു പ്രണയ കവിത
കാരണം എഴുതിയതോക്കെയും
എഴുതാന്‍ പോകുന്നതോക്കെയും
എന്നെ പറ്റി..
ഞാന്‍ അവന്‍റെ നിത്യ കാമുകി

കൃഷ്ണശിലയില്‍ നീ മെനെഞ്ഞ
നഗ്ന ശില്‍പ്പങ്ങളോരോന്നും
ശ്ലീലതയോടും സദാചാരത്തോടും
കലഹിച്ചിരുന്നില്ല കാരണം നീ
കരിങ്കല്‍ പാളികളില്‍ കൊത്തി
വരച്ചത് എന്‍റെ രൂപങ്ങളാണ്
കല്‍ത്തളങ്ങളിലും മാര്‍ബിള്‍
സ്തൂപങ്ങളിലും നിറഞ്ഞു
നില്‍ക്കുമ്പോള്‍ എന്നെ രതി
ചുവച്ചിരുന്നു ...

ഇടറുന്ന കാല്‍ വെയ്പ്പുകളില്‍
തെറ്റി പോയ മുദ്രകള്‍ ഒക്കെയും
നാട്യ ലെക്ഷണം നിറയുന്നതെ
നിയ്ക്കായ്‌ ,ഇനിയും
മദ്യ ശാലകളിലും
മറപ്പുര വാതിലുകളിലും
വ്യഭിചരിച്ച പിഴച്ച വാക്കുകളൊക്കെയും
പ്രണയ തീവ്രതയില്‍ തിരുത്തപ്പെട്ട
വിശുദ്ധന്റെ സങ്കീര്‍ത്തനമായിരുന്നു

നിന്‍റെ ചുംബനമേറ്റു നീലിച്ച
ചുണ്ടുകള്‍ ,നഖഷതങ്ങള്‍ ബാക്കി
വെച്ച പൊള്ളി പഴുത്ത മുറിവുകള്‍
അഗ്നിയുടെ ദംശനമെറ്റ പ്രേമത്തിന്‍
മുറിപ്പാടുകള്‍

എനിയ്ക്കും നിനയ്ക്കുമിടയില്‍
ശരികളും തെറ്റുകളും ഇല്ല,
ശ്ലീലതയും അശ്ലീലതയും .
നേരും നുണയും ,
ഒന്നുമാത്രം വ്യാപ്തികളില്ലാത്ത
നിറവറിയാത്ത പ്രണയത്തിന്റെ
ശേഷിപ്പുകള്‍ മാത്രം ....

2013, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

to all my ex; lovers especially the last one

നീ കവിത പറയുമ്പോള്‍ ഏറ്റവും ഉറക്കെ കൈ കൊട്ടുന്നത് ഞാനാണ് ..നിന്‍റെ കവിതകള്‍ലാണ് ഏറ്റവും മനോഹരമാവേണ്ടാത്
നീ പോകുന്ന വഴികളാണ് ഏറ്റവും സുന്ദരം
നിന്‍റെ പെണ്ണാണ്‌ ലോകത്തിലേയ്ക്കും വെച്ചു സുന്ദരി ആവേണ്ടത്
കുഞ്ഞു മാലാഖമാര്‍ക്ക് പകരം നില്‍ക്കേണ്ടത് നിന്‍റെ നക്ഷത്ര കുഞ്ഞുങ്ങളാണ്
നിന്‍റെ കഥകളിലൂടെ ആവണം ലോകത്തിലെ പുതിയ രാജ്യം തുറക്കപ്പെടെണ്ടത്
നിന്‍റെ വാഹനങ്ങള്‍ക്ക് മുന്‍പിലാവട്ടെ ദേവദാരുക്കളും വന്‍ മരങ്ങളും വഴി മാറി തരേണ്ടത്‌...
നിന്‍റെ വസ്ത്രങ്ങളാണ് നേര്‍ത്ത പട്ടിനെയ്ക്കാള്‍ ലോലം 
നീ പാനംചെയ്യപ്പെടേണ്ടത് അമൃതാവട്ടെ 
നിന്നെ തൊടാതെ പോകട്ടെ നിര്‍ഭാഗ്യങ്ങള്‍ ഓരോന്നും 
നോവുകള്‍ക്ക്‌ നീ അപരിചിതനാകട്ടെ 
സ്നേഹം നിറയട്ടെ വഴികളിലൊക്കെയും ...............

വിഷാദ വല്ലരി

ഞാന്‍ വിഷാദവല്ലി ചുറ്റിപ്പടര്‍ന്ന കാട്ടിലഞ്ഞി കണ്ണീര്‍കറകളും
ഉപ്പു നീരിറ്റുന്ന കൊച്ചരുവികളും എന്നില്‍ ഒളിച്ചിരിയ്ക്കുന്നു
നിറയുന്ന നീരാവിയില്‍ പുകയുന്ന ഇല കണ്ണുകള്‍ കൂട്ട്
പിടിയ്ക്കുന്നതീ മറഞ്ഞിറിയ്ക്കുന്ന ലവണാമ്ശം പേറുന്ന
കുത്തോഴുക്കിനെ തന്നെ ..............

ഞാന്‍ അപൂര്‍ണമായ ഒരു പിടി സ്വപ്നങ്ങളുടെ
പാതിയുടമസ്ഥയും കാവല്‍ കാരിയും തന്നെ
മറു പാതി തിരയാതെ മടുത്തവസാനിപ്പിയ്ക്കുന്നു
സര്‍വതും .........

ഈ വിഷാദ ചുറ്റുകളെന്നില്‍ നിറയ്ക്കുന്ന കൊടും
ഭയപ്പാടുകള്‍ മായുന്നില്ലോര്‍മകളില്‍ നിന്നും
അമാവാസികളോന്നില്‍ എന്‍റെ എല്ലില്‍ കൂടുകളെ
പോലും കാര്‍ന്നു തിന്നെന്റെ ആത്മാവിനെ ജയിക്കാന്‍
കെല്‍പ്പുള്ള വിധം എന്നില്‍ ആവസിച്ചു ശക്തി
പ്രപിക്കുന്നീ,നിഗൂഡ വശ്യമാം വിഷാദയാനം
ഭയാനകം ........

ഉന്മാദത്തിനും സുബോധതിനുമിടയിലെ ലോലമാം
ഭിത്തി കൂട്ടങ്ങളെ തച്ചുടച്ചു മുന്നേറട്ടെ .
അപഥസഞ്ചാരിണിയായി ...എന്നെ തന്നെ
ഭ്രാന്തിനു വിട്ടുകൊടുത്തു, ബന്ധനങ്ങളില്ലാതെ
ആടയാഭരണങ്ങള്‍ കാറ്റിലെറിഞ്ഞു,ഹരിത ദൃഡത
തന്‍ ഗന്ധം നുകര്‍ന്ന് ഭൂമിതന്‍ സപ്ത സ്വനങ്ങളില്‍
താളം ചവിട്ടി പുല്‍കൊടിയ്ക്കും അരയാലിലയ്ക്കുമോപ്പം
നിറഞ്ഞു നൃത്തമാടി എന്നെ തന്നെ വന്ദിയ്ക്കണം

കഠിന വിഷാദത്തിനും, കൊടിയ ഭ്രാന്തിനും ,ശാന്തമാം
മരണത്തിനുമപ്പുറമുള്ള മറുകരഎന്തെന്നന്നിയ്ക്കറിയണം
അനുഭവിക്കപ്പെട്ട അനുഭൂതികളുടെ പുന;
രാവിഷ്കരണത്തിനും മേല്‍ അവിടെ നിറയുവതെന്തു?
അപാരമാം ശൂന്യത ???

അതെന്‍റെ മാത്രം രാജ്യം പവിത്രമാക്കപ്പെട്ട പെണ്
പൂജ്യതയുടെ മാസ്മരികത ;രാജ്ഞിയായി സ്വയം
അവരോധിക്കപ്പെട്ട ഏക നാരിയായ് ഞാനും
ദേവനും ദേവതയും ഞാന്‍ തന്നെ
സ്വയം ഹനിയ്ക്കപ്പെടാനാവാത്ത സാമ്രാജ്യതിനുടമ
എന്‍റെ മാത്രം രാജ്യം ..................

മാന്ത്രിക ചരട്

മാന്ത്രിക ചരട്

എന്‍റെ ചുണ്ടുകള്‍ ചുംബനങ്ങള്‍ പൂക്കുന്ന
കൊടും കാടുകളായിരുന്നു ഏറെ പണ്ട്
ഈ മഞ്ഞ ചരടിന്റെ മായാജാലത്താല്‍
ഇതു വെറും ചുണ്ടുകള്‍ ആയി പരിവര്‍ത്തനം
ചെയ്യപ്പെട്ടു പോയത് വളരെ പെട്ടന്നായിരുന്നു

എന്‍റെ ഇടം കയ്യിലെ അനാമികയ്ക്കുള്ളില്‍
മറഞ്ഞു കിടന്ന വയലറ്റ് മറുക് തലോടി 
നിന്‍റെ ഭാഗ്യമറുകെന്നു ഓമനിയ്ക്കാത്ത
പ്രണയ സന്ധ്യകള്‍ ഉണ്ടായിട്ടില്ല ഇപ്പോള്‍
,ഈ താലിയുടെ ഒറ്റ സ്പര്‍ശനത്താല്‍
അതും വെറും ,വെറും കാക്കപുള്ളിയായി

എന്‍റെ അക്ഷരങ്ങള്‍ വിരിയുന്ന കടലാസ്
താളുകളില്‍ ഒളിഞ്ഞിരുന്നത് നിഗൂഡതകള്‍
പറയുന്ന അപൂര്‍വ സൃഷ്ടികള്‍ ഈ ഒറ്റ
ചരടിന്‍ തുമ്പിന്റെ മാന്ത്രികതയ്ക്ക് മുന്‍പില്‍
വാക്കുകളുടെ സമ്മേളങ്ങളും വെറും
പൈങ്കിളിയുമായി രൂപം മാറിയത്

ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത ഭൂപ്രദേശങ്ങള്‍
ഉറങ്ങുന്ന ഏതോ ഒരു വാഗ്ദത്ത ദേശം
എന്‍റെ ശരീരം ...എത്ര പെട്ടന്ന് ഒരു ശത്രു
രാഷ്ട്രമായി പരിണമച്ചു കീഴടക്കി ഈ
മാന്ത്രിക ചരട് ...

കാണപ്പെട്ട നിന്‍റെ കാവല്‍ മലാഖയില്‍
നിന്നും എത്ര പെട്ടന്ന് വെറും സ്ത്രീയാക്കി
മാറ്റിയതെന്നെ.......അതിശയം തന്നെ
Like ·  · Promote · 

2013, ജൂലൈ 30, ചൊവ്വാഴ്ച

സ്വര്‍ണപാദസരം പിണഞ്ഞു കിടയ്ക്കുന്ന കാപ്പിനിറമാര്‍ന്ന 
കാല്‍വണ്ണകളിലെ നീല ഞരമ്പുകളിലൂടെ കുതിച്ചു പായുന്ന 
പച്ച ചോരയുടെ സ്വാദ് ചെറു സര്‍പ്പകുഞ്ഞുങ്ങളുടെ ഇരട്ട 
നാവുകളെ അറിയിച്ചു കൊടുക്കണമെന്നുണ്ട്

മറ്റു ചിലപ്പോള്‍ ............

പഠിച്ചു പൂര്‍ത്തിയാക്കാന്‍ കഴിയാത്താ നൃത്തത്തിന്‍ മുദ്ര 
ഒരു നീണ്ട കയറിന്‍ അറ്റത്തില്‍ എന്നെ തന്നെ കുരുക്കി 
വീണ്ടും കളിച്ചു പടിയ്ക്കണമെന്നുണ്ട് ,അവസാനമായി 

ഇനിയുമോരിയ്ക്കല്‍ . ..............

അലയ്ക്കുന്ന കടലിന്‍റെ നീലിമയുടെ ഘനമളക്കാന്‍ 
ആഴങ്ങളില്‍ ഒന്ന് തൊട്ടു നിവര്‍ന്നു ഭാരമില്ലാത്ത 
പൊങ്ങു തടികളായി ഒഴുകി നീന്താന്‍ മോഹമുണ്ട് 

നിറങ്ങള്‍ മാറ്റി കളിച്ചു സര്‍വം ദഹിപ്പിയ്ക്കുന്ന
അഗ്നിതന്‍ കെടാത്ത വിശപ്പു ശമിയ്പ്പിയ്ക്കാന്‍ 
എന്നെ തന്നെ എറിഞ്ഞു കൊടുക്കണമെന്നുണ്ട് 

ഇനിയും ഒരു കൊച്ചു മുറിവിലൂടെ രക്തയോട്ടതിന്‍ 
ഗതി തിരിച്ചു വിട്ടു എന്നെ തന്നെ ഇല്ലാതാക്കണമെന്നുണ്ട് 

വേണ്ട ,ഇതൊന്നും ............

എത്ര നിസ്സാരം ............

നിന്‍റെ മടിയില്‍ തലചായ്ച്ചു കിടക്കുമ്പോള്‍ ,
സൂര്യന്‍റെ വെയില്‍ കുട്ടികള്‍ എനിയ്ക്ക് ചുറ്റും 
നിലാവായി നൃത്തം ചവിട്ടുമ്പോള്‍ ,നേര്‍ത്ത 
മോതിരവിരല്‍ കൊണ്ടു എന്‍റെ കണ്ണിനും 
ചുണ്ടിനുമിടയില്‍ മറഞ്ഞു കിടക്കുന്ന ഒരു 
ത്രികോണത്തിന്‍റെ ലംബങ്ങളും കര്‍ണങ്ങളും 
വരയ്ക്കുമ്പോള്‍ വിരലുകള്‍ കൊണ്ടെന്റെ 
ഉച്വാസങ്ങളെ തടുത്തു നിര്‍ത്തി എന്നെ 
തന്നെ ഇല്ലാതാക്കുക ...........
----രഹസ്യം ----

''ഇതൊരു രഹസ്യമാണ്.. എന്‍റെ ....എന്‍റെ.. മാത്രം സ്വത്ത്‌
അമ്മയുടെ അലമാരയോന്നില്‍ ഉറങ്ങിക്കിടയ്ക്കുന്ന സത്യം
എന്നെ കാത്തു പഴകിയൊരു നോവിന്‍ ചവര്‍പ്പുള്ള നേര്
തടിച്ച കള്ളികളോന്നില്‍ മടക്കി വച്ച പട്ടു വിരിപ്പാവിനും,
അപ്പയുടെ ഭംഗിയില്ലാത്ത കൈയക്ഷരം പേറുന്ന കള്ള
പ്രേമലേഖനങ്ങല്‍ക്കുമപ്പുറം ,കറുപ്പും വെളുപ്പുമിടകലര്‍ന്ന
കല്യാണആല്‍ബങ്ങള്‍ക്കുമടിയില്‍ മുഷിഞ്ഞു കിടക്കുന്നൊരു
കുഞ്ഞുടുപ്പ്‌ ചുവന്ന പട്ടു നാടകളാല്‍ മുദ്രവെച്ച വെള്ള
പരുത്തിയുടുപ്പ്.....

അമ്മയുടെ കണ്ണീരു വീണു പിഞ്ഞിയ വസ്ത്രം ...
ആശുപത്രി വരാന്തയിലെ അപ്പയുടെ നീണ്ട കാത്തിരിപ്പിന്‍
കഥകള്‍ എനിയ്ക്ക് പറഞ്ഞു തരുന്നു ...
മഞ്ഞ മരുന്നുകളുടെ ഗന്ധം ,മുലപ്പാലിനോടോട്ടി ഇല്ലാതായി
ഔഷധകറകള്‍ ,മഞ്ഞ മലപൊട്ടുകള്‍ ,പാല്‍ തുപ്പലം വഹിയ്ക്കുന്ന കുട്ടി മണങ്ങള്‍ കൂട്ടി വെച്ചു കഴുകാതെ
കാത്തു പോന്ന ഒരു കുട്ടി കുപ്പായം
ഇതിനുള്ളിലേറി ഒരു സായം സന്ധ്യയുടെ ചിറകിലലേറി
സൂര്യനൊപ്പം ഈ കൊച്ചു സൂര്യനും ഹൃദയമിടിപ്പുകളുടെ
താഴപ്പിഴകള്‍ക്കൊപ്പം സഞ്ചരിയ്ക്കാന്‍ കെല്‍പ്പില്ലാതെ
ഉദയമില്ലാതെ അസ്തമിച്ചു ഇല്ലാതായത് ..
എനിയ്ക്ക് മുന്നേ എന്‍ വഴിയിലൂടെ നടക്കാന്‍ ശ്രമിച്ചു
ഇല്ലാതായ പൊന്നെട്ടന്റെ കൈപിടിച്ചു നടക്കേണമീ
കുഞ്ഞുടു പ്പിലൂടെ

എനിയ്ക്ക് മനസിലാകുന്നുണ്ടമ്മേ ചില കറകള്‍
ബാക്കി നിറുത്തുന്നതെന്താണെന്നു........''
L
____ആശു പത്രിയില്‍ നിന്നും ____

മരുന്നുടപ്പികളില്‍ മധുരം മണക്കുന്നു
ഗുളിക പൊട്ടുകളില്‍ നിറങ്ങളുടെ ഘോഷയാത്ര
ചോരകുപ്പികളില്‍ മഞ്ജാടി മണികള്‍ ഇറ്റുന്നു
ഉറക്കത്തെ തോല്പ്പിക്കാതെ കുഴയുന്ന കണ്ണുകളുമായി
ഞാനും കാവലിരിയ്ക്കുന്നു വേദനിയ്ക്കുന്ന
ഒരു കൂട്ടം രോഗികള്‍ക്ക് സര്‍വം ശാന്തം ....

ചിതലരിയ്ക്കുന്ന എന്‍റെ ചിന്തകള്‍ ...
അബോധത്തിന്‍റെ നേര്‍ത്ത അതിര്‍ വരമ്പുകള്‍ക്കുള്ളില്‍
നേര്‍ത്തലയ്ക്കുന്ന കണ്ണീര്‍ ഒച്ചകള്‍
മരണം ചുറ്റുന്ന ശരീരത്തില്‍ കുഴയുന്ന ശബ്ദം
ഒരേ ഒരു ഭാഷ സ്നേഹത്തിന്‍റെ ...
ആരെയോ തിരയുന്ന കലര്‍പ്പില്ലാത്ത
സ്നേഹത്തിന്‍റെ വിളി ഒച്ചകള്‍ ...
നിത്യമാം ശാന്തതയിലേയ്ക്കു വഴുതുന്ന
ആത്മാവിന്റെ അവസാന തേങ്ങലുകള്‍
ഞാന്‍ മാത്രം കേട്ടു ...

ഓടി അടുത്ത എന്‍റെ വിരലുകള്‍ നനഞ്ഞ
നെറ്റിമേല്‍ തലോടി പലയാവര്‍തി ഞാന്‍ മന്ത്രിച്ചു
''ഞാന്‍ വന്നിരിയ്ക്കുന്നു വരുവാ തിരിക്കാനായില്ല
ഒടുവില്‍ വിട്ടു പോകില്ലന്നു സത്യം ചെയ്തു
സ്വച്ഛനമാം മരണത്തിലേയ്ക്ക് പറത്തി വിട്ടു

തണുപ്പുറഞ്ഞ ശരീരം കരിനീല ചുണ്ടുകള്‍
എന്‍റെ വാഗ്ദ്ധതം കേട്ടു ആരെയോ എന്നില്‍
കണ്ടു മരിച്ചു പോയ ചെറുപ്പക്കാരാ
നിന്‍റെ വിളര്‍ത്ത ചുംബനങ്ങള്‍ ഇപ്പോഴുമെന്‍
കൈ വിരലുകളെ പോള്ളിയ്ക്കുന്നല്ലോ
ഇത്ര മേല്‍ ആത്മാവിനാല്‍ പകരം വയ്ക്കപ്പെട്ട
ഉമ്മകള്‍ ഇനിയെന്നില്‍ ആവര്‍ത്തിയ്ക്കപ്പെടുകയില്ല 

2013, ജൂലൈ 11, വ്യാഴാഴ്‌ച

രണ്ടാം തരം

___രണ്ടാം തരം______

നിന്‍റെ അളന്നെഴുത്തലുകള്‍ക്ക് മുന്‍പില്‍
ഞാനൊരിയ്ക്കലും ഒന്നമാതായിരുന്നില്ല
രണ്ടാമത് മാത്രം ..പകരക്കാരിയായ
ഒരു കാമുകി ,സുവിദ്യയ്ക്ക് പകരം
അനുതാരയ്ക്ക് പകരം അതിങ്ങനെ
നീണ്ടു പോകുന്നു പരാതികളില്ലാതെ
കുറിയ്ക്കട്ടെ ഞാന്‍ യഥാര്‍ത്ഥത്തില്‍
ഒരു വിധവ സുമംഗലിയെ പോല്‍
ചുവന്ന പട്ടുടുത്തു കണ്‍ മഷി ഇട്ട
നിറഞ്ഞ കണ്‍കളുമായി ജീവിതം
പറയുന്നു ,ഞാന്‍ അര്‍ഹതയ്ക്കുമപ്പുറം
സ്നേഹമറിഞ്ഞവള്‍ പകരം വയ്ക്കേണ്ട
മറ്റൊരു ജന്മത്തിനുടമ

സുവിദ്യയ്ക്ക് ....

കാലം തെറ്റി പെയ്ത മഴ നനച്ച ഇടനാഴിയുടെ
അവസാനത്തെ മുറികളോന്നില്‍ ഞാന്‍
അവളുടെ ജീവനു കാവല്‍ ഇരിയ്ക്കുന്നു
എന്‍റെ കാമുകന്‍റെ പ്രണയിനിയ്ക്കായി
അവളുടെ നീല ഞരമ്പുകള്‍ക്കുള്ളിലെ പച്ച
രക്ത പ്രവാഹമളന്നു ഞാന്‍ കൂട്ടിരുന്നു
കണ്ണ് നിറയാതെ കാത്തിരുന്നു അവനു വേണ്ടി
മരുന്ന് മണക്കുന്ന വാടിയ ദേഹം ..
സ്തനാര്‍ബുധതോടു പടവെട്ടി തോറ്റിരുന്നു
ഞാന്‍ നിന്‍റെ പകരക്കാരി ഈ ഓര്‍മകളില്‍
നീ അവനു കുറിച്ച മറ്റൊരു കവിത എന്‍റെ
നാവിന്‍ തുമ്പില്‍ കുരുങ്ങി കിടക്കുന്നു ..

വികിരണ പ്രഭാവത്തില്‍ പൊഴിഞ്ഞുര്‍ന്ന
നിന്‍റെ നീല മുടിയില്‍ ഇനിയുമാവന്‍
കെട്ടപ്പെട്ടിരിയ്ക്കുന്നല്ലോ ഞണ്ടിന്‍ കുഞ്ഞുങ്ങള്‍
കാര്‍ന്നു തിന്ന വിളവില്ലാത്ത ഗര്‍ഭനിലങ്ങളും
പാലൂറാത്ത വരണ്ട മുലകളും എന്‍റെ മുന്നില്‍
വച്ചാണ് അറുത്തുകളഞ്ഞത്..കൂടെ അവന്‍
നിനക്കു കടം തന്ന ഉമ്മകളും ....

ഒടുവില്‍ ആശുപത്രി കിടക്കയില്‍ ആത്മാവിനെ
വിവസ്ത്രണം ചെയ്തു എന്‍റെ വിരല്‍ തുമ്പുകള്‍
അവന്റെ പരുക്കന്‍ കയ്യില്‍ കോര്‍ത്ത്‌ നീ മടങ്ങി
എന്നെ പകരക്കാരിയാക്കി....

അവന്‍റെ ചുവന്ന ചുംബങ്ങള്‍ക്കിപ്പോഴും
നിന്‍റെ മനം മടുപ്പിക്കുന്ന മരുന്ന് ഗന്ധം
അവന്‍റെ ഹൃദയ മിടിപ്പുകള്‍ക്ക് ചെവിടോര്‍ത്താല്‍
കേള്‍ക്കുന്ന പേര് നിന്‍റെ ....
ഇനിയുമീ കഥകളാവര്‍ത്തിച്ചു കൂടാ
വിസ്മൃതിയിലേയ്ക്കു തള്ളിയിട്ടു ഞാന്‍
ഒരിക്കല്‍ കൂടി കൊല്ലട്ടെ നിന്നെ ....

വയ്യ ...എത്ര മറന്നിട്ടും മറക്കാനാവാതെ
ചുവന്നു പോയ നിന്‍റെ നെഞ്ചിലെ വെള്ള
നിറമുള്ള കെട്ടുകള്‍ എന്‍റെ പ്രണയത്തെ
തോല്പ്പിയ്ക്കുന്നു ഇനി ഈ ഭാവങ്ങള്‍ ഇല്ല
ആട്ടങ്ങള്‍ക്കവസാനം എനിയ്ക്ക് ഞാന്‍ ആവണം
ഞാന്‍ ..ഞാന്‍ മാത്രമാവണം ..

2013, ജൂലൈ 8, തിങ്കളാഴ്‌ച

വീട്

വീട് .....

എനിയ്ക്കൊരു വീടുവേണം വാടകയ്ക്ക് ..
നക്ഷത്ര രാജ്ഞിമാര്‍ കാവല്‍ നില്‍ക്കുന്ന പടിപ്പുര ..
പൂന്തോട്ടങ്ങളോ,വള്ളി ചെടികളോ മുള്‍വേലിയോ
അതിര്‍ വരമ്പുകളിടാത്ത എന്‍റെ കൊച്ചു സ്വര്‍ഗം
ചന്ദനമരങ്ങളും ,പൂവരശും ,പ്ലാശും,കൊന്നയും
തഴച്ചു പൊങ്ങുന്ന ചോലകള്‍ക്കിടയിലെ
സ്വസ്ഥമായോരിടമാവണമത് ...

വെയില്‍ പൊട്ടുകള്‍ നെറ്റിയിലണിഞ്ഞു ഈ
പ്രഭാതങ്ങളോക്കെഎനിയ്ക്ക് വരവേല്‍ക്കണം
ചോദിക്കാതെ വന്നുമ്മ വെച്ചു പോയ
മഴ കനത്ത സന്ധ്യകളില്‍ മുഖം തുടുപ്പിച്ചു
നിന്നോടെനിയ്ക്ക് പരിഭവം പറയാനൊരിടം ...
നീണ്ടു പരന്ന ഇടനാഴിയുടെ ഇരുളില്‍ പറയാതെ
നീയെന്നെ നെഞ്ചോടു ചേര്‍ക്കണമവിടെ ..

കവിതകളുടെ കൂട്ടുകാരനായി നീയും
അക്ഷരങ്ങളുടെ സഹയാത്രികയായി ഞാനും
ചിട്ടയില്ലാതെ ചിതറി കിടക്കുന്ന പുസ്തക
ജാലങ്ങളെ സാക്ഷി നിറുത്തി നമ്മുടെ
വാക്കുകളെ ചുംബിച്ചുറക്കണം
വലിയമുറികളോ ചായം പൂശിയ ചിത്രങ്ങളോ
ഭാരമാവാത്ത നമ്മുടെ താഴ്വാരങ്ങളില്‍ ഒത്തിരി
കവിതകള്‍ പൂത്തുലയണം

കരി മഷിയോ കാല്‍ തളകളോ ,കൈ വളകളോ
അണിയാത്ത കുസൃതി കുരുന്നുകളുടെ പാദങ്ങള്‍
പൂക്കളം തീര്‍ക്കേണമീ മണ്ണില്‍
കൊഞ്ചലലുകളുടെ അകമ്പടിയില്‍
കളി പ്പാട്ടങ്ങളി ല്ലാത്ത തളത്തിന്റെ തെക്കെയറ്റതു
തെളിഞ്ഞു കത്തുന്ന നിലവിളക്കിന്‍ മുന്നില്‍
സകല കലകളും ആടിതെളിയേണമെന്‍ മക്കള്‍
മഴ കുട്ടിയായും അനാമികയായും
സ്നേഹം കൊണ്ടൊരു കൂട് ...
മക്കളെ വിദ്യാലയങ്ങള്‍ക്ക് വില്‍ക്കാതെ
നെഞ്ചോടടുക്കിപ്പിടിയ്ക്കാന്‍ ഒരു
നന്മ കൂട് വേണം ഇനി

ഋതു ഭേദങ്ങളില്‍ പുല്‍ക്കൂട്‌ ചമച്ചും
കണിയൊരുക്കിയും,ദീപം തെളിച്ചും
പുണ്യം നിറയുന്ന ഉപവാസ മേടുത്തും
ത്രിസന്ധ്യകളില്‍ മെഴുതിരി നാളങ്ങല്‍ക്കൊപ്പം
ഒരു നൂറാവര്‍ത്തി ജപങ്ങള്‍ ചൊല്ലിയീ
നല്ദിനങ്ങളെ എതിരേല്‍ക്കാന്‍ ഒരു
വീട് വേണം ....

പറയാതെ അറിയുന്ന ഇഷ്ടങ്ങളില്‍
ഒരു ജന്മമായി ജീവിച്ചു മരിയ്ക്കാന്‍
ഇനിയൊരു വീട് വേണമെനിയ്ക്ക്..

2013, ജൂലൈ 6, ശനിയാഴ്‌ച

അക്കതെറ്റുകള്‍

മുന്‍പേ ഏകീഭവിച്ച ആത്മാക്കളുടെ
സമ്മേളനങ്ങള്‍ക്കിടയില്‍ ഈ
ശരീരങ്ങള്‍ക്കെന്തു പ്രസക്തി ?
നനുത്ത ചുംബനങ്ങളുടെ ചപലതയില്‍
നീ എന്നില്‍ കുറിച്ച അക്ഷരതെറ്റുകളുടെ
കവിതകളാണിവയോരോന്നും
ചിലപ്പോള്‍ പ്രണയവും മറ്റു ചിലപ്പോള്
ആവശ്യകവും ഇനിയുമൊരിക്കല്‍
അവിഹിതവും ആയേക്കാവുന്ന
കവിതകള്‍ ...
വിശേഷണങ്ങള്‍ക്കതീതനായ സഹയാത്രികാ
നിശ്ചലമാക്കപ്പെട്ട നമ്മുടെ കാമനകള്‍
ഉയിര്‍പ്പ് കൊണ്ട മഞ്ഞിന്‍ മണമാര്‍ന്ന രാത്രി
ഞാനറിയുന്നു എന്‍റെ നഗ്നതകള്‍ക്കുള്ളിലൂടെ
നിന്‍റെ കണ്ണുകളില്‍ പൂക്കുന്ന വസന്തത്തിന്‍റെ
തേനറകള്‍ ഭദ്രമാക്കപ്പെട്ടിരുന്നു

നിന്‍റെ പ്രേമം കൊണ്ടെന്നെ വിലയ്ക്കെടുത്ത
രാത്രി ,വെളുത്ത നീയും കറുത്ത ഞാനും
ഒന്നാക്കപ്പെട്ട കറുത്ത നമ്മുടെ നിഴലുകളും
തരിശാക്കപ്പെട്ട എന്‍റെ ഗര്‍ഭനിലങ്ങള്‍
മറ്റൊരു വെളുത്ത കണ്ണനെ ഉരുവാക്കാന്‍
കാത്തു കിടന്നു.അതായിരുന്നെന്റെ
അവകാശത്തിന്‍റെ ഒന്നാം മുദ്ര
സ്വന്തം മുന്തിരി നിലങ്ങള്‍ പാട്ടത്തിനു
നല്‍കപ്പെട്ട ഉടമസ്ഥയുടെ അവകാശം

വിങ്ങുന്ന കാറ്റില്‍ നിലാവ് തോല്‍പ്പിച്ച
ഇരുളില്‍ എന്‍റെ ഹൃദയ സ്പന്ദനങ്ങള്‍
നിന്‍റെ ചുണ്ടുകളില്‍ തട്ടി നീലിയ്ക്കുന്നു
ഇരട്ടമാന്‍ കിടാക്കള്‍ മേയുന്ന ഇളം
കറുപ്പാര്‍ന്ന മേനിയില്‍ നിന്നെപ്പോഴോ
മധുരങ്ങള്‍ പങ്കു വെയ്ക്കപ്പെട്ടിരുന്നു
അതേ ..ഞാന്‍ കന്യകയും എല്ലായ്പ്പോഴും
പാല്‍ ചുരത്തുന്നവളുമായ അമ്മയാണ്
എന്‍റെ അവകാശത്തിന്റെ രണ്ടാമത്തെ
വെള്ളി താക്കോല്‍ ..

വെള്ളിയരഞ്ഞാണ മണികളില്‍ താളം
പിടിച്ചു നിന്‍റെ പൂര്‍ണതയെ എന്നില്‍
നിക്ഷേപിച്ചു ,ചോദ്യങ്ങളെ ചുംബന
താഴിട്ടു ബന്ധിച്ചു സ്നേഹത്തെ പറ്റി
തോരാതെ പാടുമ്പോള്‍ നമുക്ക് ചുറ്റിലും
പിറക്കാതെ പോയാ ചില കൊച്ചു
കൊച്ചു നിലവിളികള്‍ ഉയര്‍ന്നു
കേള്‍ക്കുന്നല്ലോ പ്രേമത്തിന്‍റെ
നിര്‍വചനം തേടി .......
ഹാ ..കഷ്ടം സ്വാര്‍ഥയായ നിന്‍റെ
അധീശത്വത്തില്‍ അമര്‍ന്നു പോയ
ഒരു പാവം പെണ്ണുണ്ടായിരുന്നു
എവിടെയോ .......
പ്രിയപ്പെട്ടവനെ നീ പ്രണയത്തിന്റെ
വാഴ്തപ്പെട്ടവനെങ്കില്‍ വരൂ
സ്ത്രൈണതയുടെയും പൌരുഷത്തിന്റെയും
ഭാരങ്ങള്‍ മാറ്റി വയ്ക്കുകഎന്നിട്ട്
പ്രണയിച്ചു തുടങ്ങാം ,ആദ്യതെതും
അതി പ്രധാനവുമായ ഒരു കല്പനയാണിത്‌ ......

അവരോടു ...........

അവരോടു ;

''മഞ്ഞശലഭങ്ങളോ വയലറ്റ് പൂക്കുന്ന
വള്ളിക്കാടുകളോ കാണെണ്ടിനി
മഴയേല്‍ക്കാത്ത മറ്റൊരു മഴക്കാലം
പെയ്തു തീരട്ടെ എന്നില്‍ ...
ഈ സദാചാരക്കുടകളുയര്‍ത്തീ ഞാനീ
പ്രണയതുള്ളികളെ പ്രതിരോധിക്കട്ടെ
സ്വപ്‌നങ്ങള്‍ മാറ്റി വെച്ചു ജീവിതമീ
തിളങ്ങുന്ന താളുകളിലുപേക്ഷിച്ചിട്ടു
നാളുകള്‍ എത്ര ,എന്നേ ബന്ധിച്ചു
തീര്‍ന്നതാണീ പ്രണയ വഴികളോരോന്നും
എന്നിട്ടും ഇത്ര മനോഹരമായി
എന്നിലേയ്ക്ക് തന്നെ നിന്നെ
എത്തിച്ചതാരാണ് യാത്രികാ ?
ഇനിയും പ്രണയത്തിന്റെ നോവുകള്‍
നേരുകള്‍ അകന്നു നില്‍ക്കട്ടെ
എന്നില്‍ നിന്നും

നിന്നോട് =[എന്നോട് തന്നെ]

ഞാന്‍ വെണ്മ നശിച്ചു ഇരുട്ടറയില്‍
അടയ്ക്കപ്പെട്ട പാതാള രാജ്ഞി
കറുത്ത മാലാഖ പ്രേമത്തിന്‍റെ
വിലക്കപ്പെട്ട കനികളുടെ നിമിഷ
മാധുര്യം നുകര്‍ന്ന് ഇരുളില്‍
ശിക്ഷയെററ് വാങ്ങുന്നു ദൈവത്തെക്കാള്‍
മനോഹരമായി നിന്നെ പ്രണയിച്ചതിനുള്ള
ശിക്ഷ ...ഒറ്റ പ്പെട്ട അമാവാസികളില്‍
പൂര്‍ണ ചന്ദ്രബിംബം തിരയുന്നു
എന്നേ സ്നേഹത്തിന്‍റെ വെള്ള
ചിറകുകള്‍ വെട്ടിമാറ്റപ്പെട്ടിരുന്നു
പുതു മിന്നാമിന്നികൂട്ടം ഉയര്‍ന്നു
പൊങ്ങുന്ന മഞ്ഞു മഴക്കാലക്കാഴ്ചകള്‍
ചുറ്റിനുമില്ല,പ്രകാശത്തിന്റെ വെള്ള യുടുപ്പും
ആത്മാവില്‍ ദരിദ്രയും നഗ്നയും
പിഴച്ചു പോയതുമായ ഒരാത്മാവ്
ആത്മാവും പ്രണയവും വലിച്ചെടുക്കപ്പെട്ടു
ശൂന്യത നിറച്ച മറ്റൊരു ശവക്കൂട്

ഇനിയും എന്നെ പ്രണയത്തിന്‍റെ
കടക്കാരിയാക്കുന്നതെന്താണ് ? നിനയ്ക്കാത്ത
നേരങ്ങളില്‍ എന്നിലെയ്ക്കീ തീവ്ര പ്രണയ
നദികള്‍ ഒഴുകുന്നതെന്താണ് ?

നിന്നോട് =നിന്നോട്=നിന്നോട് മാത്രം

മരിച്ചു പോയവള്‍ക്ക് നിന്നോട്
മിണ്ടാനാവുമോ ? എത്ര നിലവിളിച്ചാലും
മണ്ണിനടിയില്‍ തീരുന്നവളുടെ വിലാപങ്ങള്‍
കണ്ണിരുകള്‍ കരച്ചിലുകള്‍.. ചെക്കാ

മൌനങ്ങളുടെ ഏട്ടാമത്തെ സ്വരപഴുതിലൂടെ
ഒരു കിളി ഒച്ചയായി ,തെറ്റി പോയൊരു
വിളിയിലൂടെ ഞാന്‍ വന്നു
സ്നേഹത്തിന്‍റെ ആണി പ്പാടുകള്‍
കൊണ്ട നീണ്ടു മെലിഞ്ഞ കൈവിരലുകളില്‍
അനുവാദമില്ലാതെ ഉമ്മ വെച്ചു ഞാന്‍ ,
പഠിയ്ക്കാന്‍ ശ്രമിയ്ക്കുന്നു ...
തെറ്റ് തിരുത്താന്‍ ശ്രമിയ്ക്കുന്നു
രക്ഷകനും നീയുമെനിയ്ക്കു
രണ്ടാണെന്നുള്ള പൊള്ളുന്ന സത്യം

അമ്മ പറഞ്ഞ കാര്യങ്ങള്‍

അമ്മ പറഞ്ഞ കാര്യങ്ങള്‍ ..............

ഗര്‍ഭപാത്രത്തില്‍ നിറയാതെ പോയ 
എന്‍റെ മഴകുട്ടിയ്ക്ക് ,നീയെ-
പ്പോഴുമെനിയ്ക്കൊരു പൊന്‍ മാലാഖ 
വാസ്തവക്കാഴ്ചകള്‍ കണ്ടെടുക്കുന്നത്,
അഴുക്കു ചാല്‍ തുള്ളി കളിക്കുന്ന ഓരത്ത് 
തണുപ്പ് തിന്ന കുഞ്ഞു ദേഹം 
കുഞ്ഞനുറുംബുകള്‍ക്കും വാലാട്ടുന്ന
നായികുഞ്ഞുങ്ങള്‍ക്കുമൊപ്പം 
കരിപിടിച്ചു എണ്ണ മെഴുക്കാര്‍ന്നു
മയങ്ങുന്ന എന്‍റെ സൂര്യകാന്തികുട്ടി

കാഴ്ച ക്കപ്പുറം തെളിഞ്ഞത് ;
മാനത്തുന്നുര്‍ന്നു വീണ ഏതോ ഒന്ന്
സൂര്യവെളിച്ചത്തില്‍ പൊഴിഞ്ഞു പോയ
ലോലമാം ചിറകുകള്‍ നക്ഷത്രകുഞ്ഞുങ്ങള്‍
സമ്മാനിച്ച രണ്ടു പളുങ്ക് ഗോട്ടികള്‍
നിന്‍റെ കണ്ണുകള്‍ പനിനീര്‍ മൊട്ടു
തന്ന കൊച്ചു വിരലികള്‍ അലസമായി
പടര്‍ന്നു വീണ മുടിയിഴകള്‍
ചേര്‍ത്തുപിടിച്ച ആ നിമിഷം ഞാനും
അമ്മയായി കൊഞ്ചലുകള്‍ക്കിടയിലൂടെ
എന്നിലെയ്ക്കൊരു പുഞ്ചിരി ചിമിഴായ്
നീ വരം തന്നു അമ്മയാവനൊരു വരം

ഇനിയും സംശയമോ ?വേണമോ
സ്നേഹമാപിനികള്‍ നമ്മളെ അളന്നെഴുതാന്‍

ഏറെപ്പണ്ടോരിയ്ക്കല്‍ ലോകത്തിന്‍
പാപങ്ങള്‍ പേറി കഴുവില്‍
തൂക്കപ്പെട്ട ഒരു ദൈവം ഉണ്ടായിരുന്നു
അവനും സ്വന്തമായോരമ്മ
കന്യകയായ അമ്മ
നിനക്കു ഞാനെന്ന പോല്‍

ഞാനും മാറ്റൊരു യശോദാ
പേറ്റുനോവറിയാതെ ഭഗവാന്‍റെ
മാ താവായവള്‍... ഇനിയുമോരമ്മ
മരുഭൂമിയിലൂടെ മാര്‍ഗം തെളിക്കാന്‍
മകനെ വിട്ടു കൊടുത്തവള്‍

ഇനിയെങ്കിലുമീ ഉത്തരമില്ലാത്ത ചോദ്യ
മാവര്‍ത്തിക്കതിരിയ്ക്കട്ടെ നന്മക്കുട്ടി
ഞാന്‍ നിനക്കാരാണീ ഭൂമിയിലെന്നു .......

2013, ജൂൺ 26, ബുധനാഴ്‌ച

വിശുദ്ധമാക്കപ്പെട്ട സകലത്തിലും
ഞാന്‍ ഉണ്ടായിരുന്നു ,ഞാന്‍ മാത്രം ...

ലഹരിയേറ്റ സിരകള്‍ വിഷം
തിന്ന കരിഞ്ഞ ശ്വാസകോശങ്ങള്‍
ഭ്രാന്തനും ദരിദ്രനുമായ കാമുകന്‍
നിന്‍റെ ഓരോ അണൂവിലും നിറഞ്ഞു
പെയ്തത് ഞാന്‍ ആയത് കൊണ്ട്
നീ പുണ്യവാനും പ്രണയത്തിന്‍റെ
വാഴ്ത്തപ്പെട്ടവനുമാണെനിയ്ക്ക്‌ ........
സഹയാത്രികാ ...

ഭാവനകളുടെ അതി ചാരുത മെനയാതെ
ഊര്‍ന്നുപോയ അക്ഷരങ്ങളെ
ചികഞ്ഞേടുത്തു കോര്‍ത്ത്‌ വച്ചപ്പോള്‍
വരും കാലങ്ങളിലെയ്ക്ക് ഒരു
കവിത പിറന്നു പ്രണയ കവിത
കാരണം എഴുതിയതോക്കെയും
എഴുതാന്‍ പോകുന്നതോക്കെയും
എന്നെ പറ്റി..
ഞാന്‍ അവന്‍റെ നിത്യ കാമുകി
 
ആഴ്ച്ചകളോട്.....?

ആഴ്ച്ചകള്‍ക്കെന്തവകാശം എന്‍റെ
നല്‍ ദിനങ്ങളെ മോഷ്ട്ടിചോടുവാന്‍ ?
കള്ളികള്‍ തിരിച്ചു അക്കങ്ങള്‍
നിറച്ചു വെള്ള പ്രതലത്തില്‍
നിങ്ങളെ പിടിച്ചു കെട്ടുന്ന
കളികളെന്നാണിനി നിറുത്തുക ?
ദിവസങ്ങളില്‍ നിന്നോടി മറയണം
ഗ്രഹങ്ങള്‍ ഭരിയ്ക്കുന്ന രാവുകള്‍ ,
പകലുകളില്‍ നിന്നും
ഞായര്‍ സൂര്യനും തിങ്കള്‍ ചന്ദ്രനും
വൈരുധ്യമിടുന്ന പെരും
കള്ളങ്ങളുടെ ദിവസങ്ങള്‍

രാധികയുടെ ചൊവ്വയും
ഹരീഷിന്റെ വ്യാഴവും സലാമിന്റെ
വെള്ളിയും റോസ്മിന്റെ ഞായറും
പരസ്പരം മാറ്റി വയ്ക്കണം ആരുമറിയാതെ
എന്നിട്ട് കാണണം ഈ പുണ്യം
കല്‍പ്പിച്ച ദിവസങ്ങളെ ...
പാപവും പുണ്യവും വരുന്ന വഴികള്‍ ..

എത്ര മാറ്റിയാലും മാസത്തില്‍
വിരുന്ന വരുന്ന ആ അഞ്ചു
ചുവന്ന ദിനങ്ങളുണ്ടികലണ്ടറില്‍
അടയാളമിട്ട അനുഗ്രഹദിവസങ്ങളായീ
മാറാതെ ...

''നമുയ്ക്കിടയില്‍ ഇനി ദിവസങ്ങളില്ല
മഞ്ഞു വീഴുന്ന സന്ധ്യകളുടെ കനം
നോക്കി ശൈത്യമറിയാം...
തെളിയുന്ന വേനല്‍ ചൂടില്‍ മീനത്തിന്‍
ഗമനവും പെയ്യുന്ന ഇടവത്തില്‍
വര്‍ഷത്തിന്‍റെ നേരും രുചിച്ചറിയാം ...
ആഴ്ചകളെ ദൂരെഎറിയാം
ഇരുളും വെളിച്ചവും ഇടക്കെപ്പോഴോ
വിശ്രമവും ...
വഴികള്‍

നേരും നെറിവും തികഞ്ഞ വഴികളാ
യിരുന്നില്ല ഒന്നും .....
ഒക്കെയും പിഴച്ചു പോയ വഴികള്‍
തെറ്റിയ വഴികളോക്കെയും
നിന്നിലെയ്ക്ക് എത്തുന്നതെന്താണ്?
ഇതേ പഴയ പാതയില്‍ തട്ടി വീണാണ്
ഞാന്‍ പണ്ടില്ലാതായതും ..

വിഷം വീണു ,മുള്ളു നിറഞ്ഞു ,ചില്ല്
പാകി നീണ്ടു നിവര്‍ന്നങ്ങനെ കാത്തു
കിടക്കുന്നു ഒറ്റ ചിലമ്പണിഞ്ഞ എന്‍
കാല്‍ പാദങ്ങളെ കാത്ത്..

മറ്റൊരയനം അനിവാര്യം സഖേ
നിന്നിലെയ്ക്ക് തന്നെ .വേറൊന്നിനുമല്ല,
ഞാന്‍ എന്നെ നിന്നില്‍ മറന്നിട്ടിരിയ്ക്കുകയാണ്
അവളെ തിരിയെ വാങ്ങാന്‍ മാത്രം ...

ഭൂതകാലത്തില്‍ നിന്നെന്നെ കടം
കൊണ്ട നിനയ്ക്കിനി തിരിച്ചടവിന്‍
ദിനങ്ങള്‍ ,ഒരുങ്ങിയികൊള്‍ക.
1

2013, ജൂൺ 14, വെള്ളിയാഴ്‌ച

മരണാനന്തരം

''രാത്രിയായിരുന്നില്ല പകല്‍ അസ്തമിച്ചിട്ടും
മരിച്ചിരുന്നില്ല ജീവനും അന്യമായിരുന്നു
നീര്‍ മരുതുകള്‍ പൂത്തു നില്‍ക്കുന്ന
ശവ കുടീരത്തിമേല്‍ പാറുന്ന കൊച്ചു
പൂമ്പാറ്റകളുടെ ഉത്സവങ്ങള്‍ക്കിടയിലൂടെ
ഞാനിതാ ഉയര്‍ത്തെഴുന്നെല്‍ക്കുന്നു
മരണത്തിന്‍റെ ദീര്‍ഘ സുഷുപ്തി പിന്തള്ളി
ശരീരമില്ലാതെ പുനരവതരിക്കുന്നു
നിന്നിലെയ്ക്ക് .......
എനിയ്ക്കും നിനക്കുമിടയില്‍
വര്‍ഷങ്ങളുടെ വിടവും
വെള്ളി നാരുകളുടെ തിളക്കവും

ഉമ്മറകോലായില്‍ ,നനഞ്ഞഈ സന്ധ്യക്ക്‌
മിണ്ടാതെ അറിയാതെ തൊടാതെ ഞാന്‍
കാണട്ടെ ഒരു മാത്ര നിങ്ങളെ
ഓര്‍മയില്‍ ഒരു മണി കിലുക്കം
പനിനീരില്‍ മുങ്ങിയ കൊച്ചു ദേഹം
വെള്ളിക്കിങ്ങിണി പാകിയ അരവയര്‍
ഓര്‍മയിലെ നിറവായീ എന്‍
മഴകുട്ടി നീയും ....
സ്നേഹിച്ചു മതിയാവാതെ ഞാന്‍
നീണ്ടു കോലുന്ന ചുരുള്‍ മുടി ക്കാരിയെ
കണ്ണാലുഴിഞ്ഞു ഞാന്‍ മതി വരാതെ ..
നിന്‍റെ നെഞ്ചിലിട്ടു മരണത്തിലേയ്ക്ക്
തള്ളിവിട്ട ദൈവത്തോടെനിയ്ക്ക്
പക പോക്കണം ....

കവിതകള്‍ പൂക്കുന്ന വീട് [നമ്മുടെ ]
ചായങ്ങള്‍ മാറി ,തിരശീല മാറി
മാറാത്തതൊന്നായീ വെള്ള ചുമരില്‍
പച്ച പട്ടുടുത് മാലയ്ക്കുള്ളില്‍ ഞാന്‍
കാലം തികയാതെ പൊഴിഞ്ഞ
പച്ചില ചാര്‍ത്തായ് നിറയുന്നു

തുടരുന്നെന്‍ യാത്രകള്‍ നിത്യമാം
അനന്തതയിലേയ്ക്ക് ..നടന്നടുക്കുന്നു ഞാന്‍
വിദൂരതയിലെയ്ക്ക് ,ശാന്തിയെകുക
എനിയ്ക്കായീ ജ്വലിപ്പിക്കുക ഒരു
നേര്‍ത്ത മണ്‍ചിരാത് ,ഒരു കൈത്തിരി
നേരുന്നു നന്മകള്‍ .......

2013, ജൂൺ 5, ബുധനാഴ്‌ച

പെണ്‍ പര്‍വം

''പുതുമഴകള്‍ ശുദ്ധസംഗീതം ഉതിര്‍ക്കുന്നു
ഇരുട്ടും വെളിച്ചവും നിറയുന്ന ഇടനാഴിയില്‍
നിറയെ പെണ്‍പൂ പറ്റങ്ങള്‍
മഴയുടെ മേളപ്പെരുക്കങ്ങള്‍ അളന്നു
ഞാനും അലസമായീ ....
രെഹസ്യങ്ങളുമായേ പിന്തുടരുന്ന രണ്ടു
ചെന്നായ്‌ കണ്ണുകള്‍ ,നില തെറ്റിയ നോട്ടങ്ങള്‍
എന്നില്‍ വീണു കൊണ്ടിരിയ്ക്കുന്നു
ലജ്ജ രണ്ടാമതും തൃപ്തി ഒന്നാമതായും
പൂത്തിറങ്ങിയ ഇലഞ്ഞി മരമായ്‌ ഞാന്‍
ആത്മാവിന്‍റെ വസ്ത്രത്തെ കണ്ണുകളാല്‍
വിവസ്ത്രണം ചെയ്യുന്നു നീയും ..
നാം ഇലഞ്ഞി മരങ്ങള്‍ ,തേനീച്ച നുകരാത്ത
പൂവിന്‍ തലപ്പുകള്‍ പൂമ്പൊടി ചിന്തി
ഒരേ വേരില്‍ നിന്നിഴ ചേര്‍ന്ന
പെണ്‍ ഇണ മരങ്ങള്‍

വെയിലേറ്റു കരുവാളിച്ച കറുത്ത ദേഹം
കാമം കൊണ്ടു കൊത്തി വലിയ്ക്കുന്ന
നോട്ടങ്ങള്‍ക്കായ്‌ ഞാന്‍ തുറന്നിട്ടു
അപകര്‍ഷാബോധം തിങ്ങിയ നെഞ്ചില്‍
ഇളം മയില്‍ പീലി ചൂടുകള്‍ നീ
ആസ്വദിച്ച് തീര്‍ത്തു ...
മറ്റൊരു പൊടിക്കാറ്റ് ആയീ ആഞ്ഞു വീശി
എന്‍റെ ഗതി തിരിച്ചു വിടുന്നു
ശ്വാസമില്ലാതെ പിടയുന്നു ഞാന്‍
മാര്‍ദവം തിരയുന്ന വളയിട്ടകൈകളും
നീട്ടി വളര്‍ത്തിയ ചായം പുരണ്ട നഖങ്ങളും
ആഴങ്ങളിലെയ്ക്കെന്നെ എറിഞ്ഞുടയ്ക്കുന്നു
ഞാന്‍ വഴി പിഴച്ച നദി ,ജലം തീര്‍ന്നു താഴ്ന്ന
വികലമാം പുഴ

നന്ദി നിനക്ക് ചുണ്ടുകള്‍ കൊണ്ടെന്‍
ശരീരത്തെ സ്നേഹിക്കാന്‍ പഠിപ്പിച്ച പെണ്
മരകൂട്ടങ്ങള്‍ക്ക് ....

ഇന്ന് പുതു മഴ കൊണ്ടു നാവു നീട്ടുന്ന
പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഒളികണ്ണിട്ടെന്നെ
കാമിയ്ക്കുന്നു .........

NB;സമര്‍പ്പണം ;
സ്റ്റാറ്റസ് ഇന്‍ എ റീ ലെഷന് ഷിപ്‌ ആക്കി മാറ്റി വിപ്ലവം
സൃഷ്‌ടിച്ച രണ്ടു സ്ത്രീ സുഹൃത്തുക്കള്‍ക്ക

2013, മേയ് 29, ബുധനാഴ്‌ച

ഇതൊരു ഭൂപടമാണ് ..
ഉപ്പു വെള്ളം വീണോലിയ്ക്കുന്ന
കൊച്ചു വന്‍കരകളുടെ ശരീരം.
ചൂണ്ടു വിരലുകള്‍ നീട്ടി
അളന്നെഴുതിതിരിച്ച ഭൂപ്രദേശത്തിന്‍
മധ്യാഹ്നകാലഘട്ടമാണിന്നു

നീറ്റോഴുക്കുകള്‍ ,രണ്ടു നീല
തടാകങ്ങള്‍ കിഴക്കു ദിക്കില്‍
അടയാളമിട്ടളന്നെഴുതിയ
ആരോ മൊഴിഞ്ഞു ഇതു രണ്ടു
കണ്‍കളെന്നു ...
ചുവന്ന സമതലങ്ങളിലേയ്ക്ക്
ഊര്‍ന്നിറങ്ങിയ വിരലുകള്‍
മണ്ണിന്‍ ചുണ്ടുകളിലെയ്ക്ക്
പ്രണയം മറഞ്ഞിരിയ്ക്കുന്ന
ഗുല്‍മോഹര്‍ താഴ്വരകള്‍

അതിര്‍ത്തികളില്ലാത്ത രണ്ടു
കരങ്ങള്‍ രണ്ടു ദേശങ്ങളായീ
കടന്നു പോയീ, ഒപ്പം
അലയുന്ന കടല്‍ ചുഴികളും ,
ശൃംഗങ്ങളും ഗര്‍ത്തങ്ങളും
കൈയേറി ഈ മണ്ണിന്‍റെ
ഗര്‍ഭനിലങ്ങളില്‍ ഉര്‍വരത
നിഷേപിക്കുമ്പോഴും
അപരിചിതമായീ പോകുന്ന
ചില ഇടങ്ങളുണ്ടീ പടങ്ങളില്‍

എന്ത് കൊണ്ടാണീ മണ്ണിന്‍റെ
കത്തുന്ന മനസ് രേഖപ്പെടുത്താതെ
പോകുന്നത് ?
പല നിറങ്ങളില്‍ ചിതറി കിടക്കുന്ന
ഒറ്റ ആത്മാവിന്‍ നോവ്
ഭൂപടങ്ങളില്‍ കാണാത്തതെന്താണ് ?
ഭൂപങ്ങളില്‍ ഇല്ലാത്ത അഞ്ജാതമായ
ചില ഇടങ്ങള്‍ ....
1
നീയുപേക്ഷിച്ച വയലറ്റ് നിറമുള്ള ചുംബനങ്ങള്‍
എന്റെ നെറ്റിമേല്‍ നേര്‍ത്ത മുറിപ്പാടുകളായീ
നോവുകളില്ലാതെ ചിത്രം വരയുന്നു ....
പൂര്‍ത്തിയാക്കപ്പെട്ട ഇരുപത്തിനാല് സംവല്സരങ്ങളില്‍ 
ആദ്യമായും അവസാനമായും മുദ്രിതമാക്കപ്പെട്ട 
എന്‍റെ ചുണ്ടുകള്‍ ഇപ്പോള്‍ കല്ലറക്കാടുകളിലെ
വേദന തീണ്ടാത്ത കറുത്ത കരിങ്കല്‍ പാളികള്‍ ....
നേര്‍ത്ത പടലങ്ങളിലൂടെ കന്യകാത്വത്തിന്‍റെ
കാന്തികവലയം ഊര്‍ന്നു പോയ്‌ 
അനന്തതയിലേയ്ക്ക് ,നൊമ്പരമറിയാതെ ....
ഇനിയും എന്‍ അജ്ഞാതതയില്‍ കിടന്നു ,
നിലവിളിക്കുന്നതെന്താണ് ?
നിന്റെ നഖക്ഷതങ്ങള്‍ എന്‍റെ ആതാമാവിന്റെ
കടും കറകള്‍ തന്നെയാവാം
പ്രണയത്തിന്‍റെ നിര്‍വ്വചനങ്ങള്‍ നോവുകളുമായീ
കലഹിക്കുന്നു ....
നീ പ്രണയം കൊടുത്തു ശിക്ഷിച്ച എന്‍റെ
പ്രേതത്തിന്റെ നിലയ്ക്കാത്ത കരച്ചിലുകള്‍ ...
വല്ലാതെ പിടയുന്നല്ലോ ....

2013, മേയ് 2, വ്യാഴാഴ്‌ച

ഇനി ഞാന്‍ ഒരുങ്ങട്ടെ മറ്റൊരു കല്യാണത്തിനായി ....സുഗന്ധം പരത്തുന്ന മണവാട്ടിയായി...ഒരു ശനിയാഴ്ചയായിരിക്കുമത് ..ആഴ്ചയവസാനത്തില്‍,പൂര്‍ണതയില്ലാത്ത ആത്മാക്കള്‍ ദേഹം വിട്ടിരങ്ങുന്ന ദിവസങ്ങളോന്നില്‍ ഞാനും നിന്‍റെ വധുവാകും ...
അനുസരണയില്ലാതെ പാറിക്കിടക്കുന്ന മുടിയിഴകള്‍ അന്നു കലംബലുകളില്ലാതെ നിനക്കുവേണ്ടി ഒതുങ്ങിയാടും ..ആകൃതി വരുത്തിയ ചില്ലി കൊടികള്‍ക്ക് താഴേ നിന്നെ കണ്ടു നിറഞ്ഞ കണ്ണുകള്‍ മയങ്ങി മരിക്കും ....വ്യക്തമായ അതിര്‍വരമ്പുകള്‍ അടയാളമിട്ട നീല ചുണ്ടുകള്‍ പ്രാണവായു നഷ്ടപ്പെട്ടു വിളര്‍ത്തു മയങ്ങും ....
സുന്ദരികളില്‍ അതി സുന്ദരിയായി വെള്ളി അലുക്കുകള്‍ പതിപ്പിച്ച പെട്ടിയില്‍ ശാന്തയായി ചന്ദന ഗന്ധമേറ്റു നിന്നെ കാത്തിരിക്കും ...........
മുത്തുകളും തൊങ്ങലുകളും പതിപ്പിച്ച നീണ്ടു വെളുത്ത മാലാഖ കുപ്പായമോന്നില്‍ ഞാന്‍ ഉറങ്ങി വിശ്രമിക്കും ...
എരിഞ്ഞു തീരുന്ന ധൂപ കുറ്റികള്‍ക്കും ഉരുകി ഒലിക്കുന്ന മെഴുകുതിരികള്‍ക്കും നടുവില്‍ കുന്തിരിക്കത്തിന്‍റെ ഗന്ധമാസ്വധിച്ചു നമ്മുടെ രാത്രികളെ കാത്തു കിടക്കും .....
ബഹളങ്ങള്‍ക്കൊടുവില്‍ പള്ളി മണികള്‍ മൂന്നു വട്ടം ചിലച്ചുഎന്‍റെ വരവറിയിക്കും ....ഉയര്‍ന്നു പൊങ്ങിയ വെള്ള കുരിശിന്‍റെ കീഴില്‍ മാടപ്രാക്കള്‍ ആര്‍ത്തു വിളി ചെന്‍റെ വരവ് ഉധ്ഖോഷിക്കും .....ഉറപ്പാണ്‌ ആ നിമിഷം മഴ ചാറിയിരിക്കും ...
ഒടുവില്‍ .....ഒടുവില്‍ ശുഭ്രനിറം പൂണ്ട ഒരു തൂവാല..മധ്യ ത്തില്‍ കറുത്ത കുരിശ്,.
അരികില്‍ സ്വര്‍ണ തൊങ്ങലുകള്‍ ,നീര്‍ത്തി വെള്ളി അലുക്കുകള്‍ പാകിയ പട്ടു കൈലേസിനാല്‍ എന്‍റെ മുഖം ഈ ലോകത്ത് നിന്നും എന്നന്നേയ്ക്കുമായി മറക്യപ്പെടുന്ന നിമിഷം ...ആനിമിഷം ഉറപ്പാണ്‌ സുഹൃത്തേ നീ വിളിച്ചു പറഞ്ഞിരിക്കും ''ഞാന്‍ നിന്നെ ഒരുപാട ഒരുപാട് സ്നേഹിക്കുന്നുവെന്നു ''...
ആ നിമിഷം നീര്‍മൂടി നിന്‍റെ കണ്ണുകള്‍ കാഴ്ചയെ മറച്ചു കൊള്ളതിരിക്കട്ടെ ................
വെള്ളത്തുള്ളികള്‍ മുത്തുമണികള്‍ കൊണ്ടു വസ്ത്രം നെയ്തു ഞാന്‍ നിന്നിലെയ്ക്ക് പറന്നുയരും ....
പ്രകാശത്തിന്‍റെചിറകുകള്‍ കൊണ്ടു ...നിന്‍റെ മണവാട്ടിയായി ..............................

നീന
4B[BATCH =1993]

കൊല്ലപരീക്ഷകള്‍ക്കവസാനമായി ..
പാല്‍മണം പെയ്യുന്ന തേനുമ്മകള്‍കൊണ്ടവനെ[എന്‍റെ കാമുകനെ ]മൂടി നീ പുതു മാവിന്‍ ചുവടുകള്‍ തേടി
വേര്‍പെട്ടു പോയ്‌ ഞങ്ങളില്‍ നിന്നും

ഒറ്റകളും ഇരട്ടകള്മായി എന്‍റെ വര്‍ഷങ്ങള്‍
ഉരുകിഒലിച്ചുപോയീ
എന്‍റെ ഋതുഭേദങ്ങളില്‍ പ്രണയത്തിന്‍റെ
ചൂടും തണുവും മാറി മറഞ്ഞു
ഞാനും കാമുകിയായി
ഭാഗിക്കപ്പെട്ട ദേഹപ്രതിരൂപങ്ങള്‍ ,
എഴുതപ്പെട്ട സ്നേഹ പൂര്‍ണതയുടെ ആവിഷ്കരണങ്ങളായി എന്നില്‍ കുരുത്ത
ചുംബനപൂക്കള്‍....
തുടുത്ത കവിള്‍പൂവില്‍, കൂട്ട് പുരികം വരയുന്ന
പരുക്കന്‍ നെറ്റിമേല്‍ ഞാന്‍ പാകിയ സ്നേഹ ചിത്രങ്ങളോക്കെയും എന്നെ ലജ്ജിപ്പിച്ചില്ലതെയാക്കി
മാറ്റി നിറുത്തുന്നു
നീ കാരണം നീനാ ...............

അവന്‍ ഒരു പച്ചപായല്‍
നെഞ്ചില്‍ പ റ്റിപ്പിടിച്ചൊരു പച്ചപായല്‍
രോഹിണി നക്ഷ്ത്രക്കാരെന്‍,തനതുകള്ളകണ്ണാല്‍
നിറവറിയാതെ ഉഴറുന്നതെന്‍ ചുണ്ടുകളില്‍ ...
മൌനങ്ങളില്‍ ഒരു വാക്ക്‌
''നീയിനിയും പഠിക്കേണ്ടിയിരിക്കുന്നു ആത്മാവിനാല്‍
കുതിര്‍ക്കപ്പെട്ട തീവ്രചുംബനങ്ങളുടെ താഴ്വരെകളെ പറ്റി

നീനാ ,
പഴയ പശിമയാര്‍ന്ന നനഞ്ഞ പട്ടുമ്മകളിലൂടെ നിയെന്തു നല്‍കിയവന്
എത്ര ചെറുതാകണമെന്‍ വിളര്‍ത്ത ചുംബനങ്ങള്‍ ....
ആവതില്ലെനിയ്ക്ക്............
നിനക്കിനി എന്‍റെ അസൂയ പൂക്കള്‍

മറ്റൊരു മാര്‍ച്ചുമാസത്തിനോടുവില്‍ പരീക്ഷഫലങ്ങളുടെ
മഴച്ചാറ്റലില്‍ ,കണ്ണി മാങ്ങക്കുലകള്‍ക്കിടയില്‍
ഒരു കൊച്ചു കൊലക്കയറിനറ്റത്തു നീ നൃത്തമാടിക്കളിച്ചിട്ടും തീരുന്നില്ലെന്‍ അസൂയ
ശമിക്കാത്ത സ്വാര്‍ഥത ...............
തിരിച്ചറിവു കെട്ട ആണത്വങ്ങളെ ലജ്ജിച്ചു കൊള്‍ക.....
കപട പൌരുഷങ്ങളെ നാണിച്ചു പോകുക ....
നിങ്ങളുടെ നിമിഷങ്ങള്‍ഇനി വിധിക്കപ്പെടെണ്ടവ....
നിങ്ങളുടെ പകലുകള്‍ അണിയുന്നത് കള്ളസദാചാര മുഖം മൂടികള്‍ ......
ഇനി വരും രാവുകള്‍ ഭീതിയുടെയാവട്ടെ ...
കാമമാര്‍ക്കുന്ന ചോരകണ്ണുകള്‍.. നീതിയുടെ കഴുകന്മാര്‍ 
കൊത്തിവലിക്കുന്ന നേരങ്ങള്‍ വിദൂരമല്ല ........
അനുവാദമകന്നു പെണ്ണിന്‍റെ നഗ്നത കൈയാളുന്ന കൈകള്‍ 
വെട്ടി അറുക്കുക തന്നെയാണ് ഏക വഴി ....

മൃഗ കാമനകള്‍ വേലിയിറക്കം കൊള്ളുന്ന നീല രാവുകള്‍ ഒന്നില്‍ വന്യ തൃഷ്ണകളുടെ അവയവങ്ങള്‍
വിഷചിലന്തികള്‍ക്ക് വാസസ്ഥാനമാകും അവ നിങ്ങളെ
കാര്‍ന്നു തിന്നട്ടെ ..........................
ഹേ ..പുരുഷാ..നീ ലജ്ജിക്കുക ...
ഷന്ഡത്വം വരിച്ചു ലോകാവസാനം വരേയ്ക്കും അലഞ്ഞു തിരിയട്ടെ .............
രതി സുഖം തീണ്ടാത്ത.ആത്മാക്കളായി...അപൂര്‍ണരായി
ഇരുട്ടിലെയ്ക്കാണ്ട് പോകട്ടെ ....
കെടാത്ത അഗ്നി നിങ്ങളെ കരിക്കട്ടെ ................

ചില തെറ്റുകള്‍ അങ്ങനെയാണ് ......
തിരുത്ത പെടലുകള്‍ക്ക് വിധേയമാകാന്‍ പോലും അര്‍ഹതയില്ലാത്ത പാതകം ...
തിരുത്ത പ്പെടാനാവാത്ത മറ്റൊരു തെറ്റായി അവശേഷിക്കട്ടെ നിങ്ങളും ......................
അമ്ലഗുണം. ക്ഷാരഗുണം തിരിയാത്ത രസതന്ത്ര സമവാക്യങ്ങള്‍ ,അവളുമൊരജ്ഞാത സൂത്രവാക്യം 
കൂട്ടലുകള്‍ ,കിഴിക്കലുകള്‍ ഒടുവില്‍ 
രണ്ടു ദ്രവ്യരെസങ്ങള്‍ കണ്ണീരുപ്പുകളും പുഞ്ചിരി തിരു മധുരങ്ങളും ....
ഉഭയജീവികളില്‍ നിറയുന്ന ഉപ്പുരെസം നിറഞ്ഞു നിന്നവളില്‍ .......
വിയര്‍പ്പിറ്റിയ പൊടിമീശക്കാരന്‍റെ നനുത്ത ചുണ്ടുകള്‍ 
മുദ്രവെച്ചു 
ഒരിക്കല്‍ കൂടി സാക്ഷ്യപ്പെടുത്തിയവളെ 
നീ ഉപ്പു കൂട്........
ഭൂമിയുടെ കാരം .....
വെള്ളത്തിന്‍റെ സ്വാദ്‌...............
കണ്ണീരു കല്ലിച്ച ഉപ്പു പാളി ........
കടലിന്‍റെ ലയനം .........

ഞാന്‍ സര്‍വ സ്വതന്ത്ര
കന്യകാത്വത്തിന്‍റെ ഭാരം
ചുവന്ന സൂര്യനിലുപെക്ഷിച്ചു
മാതൃത്വം സ്വയം വരിച്ചവള്‍

കറുത്ത ശീലയാല്‍
വെളിച്ചം തടുത്തു
അന്ധയായവരോധിച്ചു
താഴ്ന്നതു നിന്നെടെനിയ്ക്കുള്ള
അപരിമിതമാം ദയയും ,
നാം ഒന്നെന്നുള്ള തിരച്ചറിവും
കൊണ്ടു ഞാന്‍ കണ്ണടച്ചു

പഞ്ചപതികളും നോക്കി
നിന്നെന്‍റെ നഗ്നത കവര്‍ന്നു പോകാതെ
ആറാമതോരുവനെ പ്രാര്‍ഥിച്ചതു
കൂടെ പിറക്കാത്തവനാങ്ങളയെന്നു
ചൊല്ലി പഠിക്കാന്‍

കാമതുരയായ പെണ്ണായി
നിനക്ക് മുന്‍പില്‍ മൂക്കും
മാറും ഛെദിക്കപ്പെടാന്‍
നിന്നു തന്നത്
പ്രണയം കത്തുന്ന കാമമല്ലന്നു
വരുത്താന്‍

കളങ്കമേറ്റ് ഉറഞ്ഞു കൂടി
ഈ കല്‍പാളികളില്‍ ഉറങ്ങി കിടക്കുമ്പോഴും
നിന്‍റെ പാദങ്ങളില്‍ മുക്തി കണ്ടത്‌
നീയാണെന്‍ ദൈവമെന്നു
തിരുത്താന്‍

ഒടുവില്‍ അഗ്നി പ്രവേശം നടത്തിയത്
പാതിവ്രത്യം പരീക്ഷിക്കുവാനും അല്ല
എന്നില്‍ കുരുങ്ങുന്ന നിന്‍റെ ഓര്‍മകളെ
ചാമ്പലാക്കി ഞാനീ മണ്ണി ലേയ്ക്ക് മടങ്ങുന്നു .........

അപശ്രുതികളകന്നു ഞാന്‍ പാടിയ
ഒരേ ഒരു പാട്ടെന്‍ നിലയ്ക്കാത്ത
വിലാപകാവ്യങ്ങള്‍ ......

ചുവടുകള്‍ പിഴയ്ക്കാതെ
ഞാന്‍ ആടിയ നടനമൊക്കെയും
എന്‍ അതി ഉന്മാദ അടയാളങ്ങള്‍ ...

മഴവില്ലിനോട്നിറങ്ങള്‍ കടം വാങ്ങി
ഞാന്‍ വരഞ്ഞ കുറവുകളില്ലാത്ത,
പൂര്‍ണത നിറഞ്ഞ ഒരേ ഒരു ഛയാപടം
കാണാത്ത കാമുകന്‍റെ...........

നെയ്തെടുത്ത വസ്ത്രകൂട്ടങ്ങളില്‍
അളവുതെറ്റാതോന്നു മാറ്റി വച്ചതെന്‍
പിറക്കാനിരിക്കുന്ന കുഞ്ഞി കുരുന്നിന്റെ .....

വൃത്തങ്ങളും കാലങ്ങളും തികച്ചു
ഞാന്‍ എഴുതുന്ന ഒറ്റ കവിതയെന്‍
ആത്മഹത്യകുറുപ്പും ..................
കൈ രേഖകള്‍ 

മയങ്ങികിടപ്പുണ്ടത്രേ സൌ
ഭാഗ്യങ്ങളോരോന്നുമെന്‍ 
കൈവെള്ളയില്‍
കരിവീട്ടിയരഞ്ഞാണമ്പോല്‍ 
നീണ്ടു നിവര്‍ന്നു കിടപ്പാണ് 
ആയുര്‍രേഖയൊരു മിടുക്കതി 
പണ്ടേ ചത്തു തുലഞ്ഞൊരു 
മീന്‍ കണ്ണി യാണിതെന്നാരറിവൂ ?

തലങ്ങും വിലങ്ങും ചിതറി
തെറിച്ചു കിടക്കുന്ന നൂറായിരം
രേഖകളാണത്രെ എന്നെ നയിപ്പൂ
വാക്കുകള്‍ എറിഞ്ഞുടച്ചു
വേലിയേറ്റങ്ങളായി ഞാന്‍
ആഞ്ഞടിക്കുമ്പോള്‍ പൊടിച്ചു
നിര്‍ത്താന്‍ കെല്‍പ്പുള്ള നേര്‍ വര
എവിടെയാണോ ?

ശ്രീചക്രം വരഞ്ഞ നീണ്ട വിരല്‍
തുമ്പുകള്‍ അര്‍ത്ഥമില്ലായ്മ
അറിയില്ല പോലും
അതേ വിരല്‍ മുരിചൂര്‍ന്നു പോയ
നാണ്യകിലുക്കങ്ങളും കേട്ടവരില്ല

വടക്കുനിന്നും വരാന്‍ പോകുന്ന
രാജകുമാരനും ,പെറ്റ് വീഴേണ്ട
മൂന്നാല് കുഞ്ഞി രേഖകളുമുണ്ടീ
കൈ വരിക്കുള്ളില്‍

പൊടിഞ്ഞു പോയൊരു മംഗല്യ രേഖയായി
നീയെന്നുമെന്‍ കൈക്കുമ്പിളില്‍ ഉണ്ട്
ആരുമറിയാതെ ......
പറയാതെ .........