2013 ഒക്‌ടോബർ 17, വ്യാഴാഴ്‌ച

മാ + ധവന്‍ =മാധവന്‍ [ലഷ്മീ പതി ]



''ഇനിയും നിന്‍റെ സ്വപ്നങ്ങളുടെ
താഴ്വരെകളെപ്പറ്റി നീ എന്നോട്
മോഴിയരുത് ..നീ മാധവനാണ്
നിന്‍റെ അപൂര്‍വങ്ങളായ ചിന്തകള്‍
നീ നടന്നടുക്കുന്ന അതി വിലാപങ്ങളുടെ
കരകളിലെയ്ക്ക് സഞ്ചരിയ്ക്കാന്‍
ഇനി വയ്യ ....

ഓര്‍മ്മയുണ്ടോ ?എന്‍റെയും നിന്റെയും
ചുണ്ടുകള്‍ ചേര്‍ന്നപ്പോള്‍ നിനക്കൊട്ടുമേ
ഭാരമുണ്ടായിരുന്നില്ല നീയൊരു
കടും നിറ പൊട്ടു പോലെ എന്നില്‍
പറ്റിചേര്‍ന്നങ്ങനെ ...
ഇപ്പോള്‍ നീയെന്നെ
നയിക്കുന്നതെവിടെയ്ക്കാണ് ?

നിന്‍റെ നീലിമയാര്‍ന്ന രാവുകളില്‍
എന്‍റെ മന;കണ്ണില്‍ നിറയുന്നത്
തലയില്ലാത്ത നഗ്ന യോഷിത
ദേഹങ്ങളും ,അവയെ കൊത്തി
കീറുന്ന കൂര്‍ത്ത കഴുകന്‍മാരും
ശവം തീനി ഉറുമ്പുകളുമാണ്

ഓ ..വയ്യ ....

വാക്കുകള്‍ കൊണ്ടു സ്വയം
ഭോഗിക്കപ്പെടുന്ന ഒരുകൂട്ടം
ഇരുകാലി ജീവികളിലോന്നില്‍
നീയുമുണ്ടായിരുന്നു
കാട്ടു ചിലന്തികള്‍ കാര്‍ന്നു
തിന്ന തലച്ചോറുമായി

പരസ്പരം കൊരുത്തു കെട്ടു
പിണഞ്ഞു കിടക്കുന്ന മനുഷ്യ
ബന്ധങ്ങളുടെ അതി വിസ്തൃത
പ്രദേശങ്ങളില്‍ നീ അന്നും ഇന്നും
അണിയുന്നത് അതൃപ്തി തന്നെ
നീ തിരിച്ചറിയാത്ത ആ തിരിച്ചറിവില്‍
ഭ്രാന്തിയാകുന്നത് ഞാന്‍
ഞാന്‍ മാത്രമാണ് .....

വിചിത്രമായ നിന്‍റെ സ്വപ്നങ്ങളുടെ
നിറച്ചാര്‍ത്തുകള്‍ക്കവസാനം
എനിയ്ക്കാണ് ഭ്രാന്ത്
പിടിക്കുന്നത്‌....
എനിക്ക് മാത്രം ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ