2014, ജനുവരി 27, തിങ്കളാഴ്‌ച

കാലുകളുടെ സംസാരം



6 am: നാലാം നിലയില്‍ നിന്നും ഗ്രൌണ്ട് ഫ്ലോറിലെത്തിച്ചലിഫ്റ്റിനെ ശപിച്ചു വാഹനങ്ങള്‍ക്കിടയിലൂടെവഴി കണ്ടെത്തുമ്പോഴായിരുന്നത്നിഴലുകള്‍ കെട്ടുപിണയുന്ന ഇരുട്ടിന്‍റെഇടനാഴിയില്‍ പരസ്പരം പുണരുന്ന നാലു കാല്‍പാദങ്ങള്‍ എന്നോട് സംസാരിച്ചത്

7 am: പെയ്തു തീര്‍ന്ന മഴയുടെ ആലസ്യത്തിലൂടെ എന്‍റെ കാലുകള്‍ തിരക്കിട്ടപ്പോള്‍ പാത വക്കിലെ പഴന്തുണി കെട്ടിനുള്ളിലെചെളി പുരണ്ട കറുത്ത കാലുകള്‍ മൊഴിഞ്ഞത് ഞാന്‍ മനപൂവം കേള്‍ക്കാതെ പോയി

പിന്നെയും അവ എന്നോട് സംസാരിച്ചു കൊണ്ടിരുന്നുഒരു പക്ഷെ നാവുകളെക്കാളേറെ,എത്ര കൊട്ടിയടച്ചിട്ടും കണ്ണിനു മുന്നില്‍ നിന്നും നിറുത്താതെ ചിലക്കുന്നവ ....അസഹ്യം ....

ഏറ്റവും ഒടുവിലാണതു സംഭവിച്ചത് ഇന്നഞ്ചു മണിക്കാണത്,മരണത്തിന്‍റെ മണമുള്ള വീട്ടില്‍ അലമുറകള്‍ക്കു നടുവില്‍ ഞാന്‍ എന്‍റെ കണ്ണുനീരിനോടും മനസാക്ഷിയോടും പടവെട്ടി നിര്‍വികാരയായി ജയിച്ചു നിന്നപ്പോള്‍...

വെള്ളത്തില്‍ വീണു മരിച്ച എട്ടു വയസുകാരിയുടെ നനഞ്ഞു വീര്‍ത്ത പാദങ്ങളിലെ വെള്ളികൊലുസുകള്‍ ശവമെടുക്കും നേരം കലങ്ങി ചിരിച്ചു ...എന്‍റെ കാതുകളില്‍, ദാ...തൊട്ടടുത്ത്‌ മറക്കാനാവാത്ത മണികിലുക്കത്തിലൂടെ ഈ കാല്‍പാദങ്ങളുടെ കൊഞ്ചലുകള്‍ഹൃദയത്തെ തന്നെ തുളച്ചു കൊണ്ടിരിക്കുന്നു.....

കാലുകളുടെ സംസാരം തീരുന്നേയില്ല ...

അസംതൃപ്തിയുടെ വേരുകള്‍

 ....


കാലങ്ങളായി നീ ...
അല്ല ഓരോപുരുഷനും
 അവളെ തിരഞ്ഞുകൊണ്ടിരിയ്ക്കുന്നു
 പല ദേഹങ്ങളില്‍
പരതികൊണ്ടിരിയ്ക്കുന്നു
യുഗങ്ങള്‍ കഴിഞ്ഞിട്ടും
 തിരിച്ചറിവില്ലാതെ
പലശരീരങ്ങളില്‍പെയ്തു തീരുമ്പോഴും
 നീ അപൂര്‍ണനുംഅസ്വസ്ഥനുമാണ്
ഒന്ന് വിട്ടു മറ്റൊന്ന് തിരയുമ്പോള്‍ ,
അങ്ങയറ്റം സഹതാപവും അന്യതാബോധവും
 ചിറകടിക്കുന്നെന്നില്‍....എന്തു കൊണ്ടെന്നാല്‍ ...
പൂര്‍ണതയുടെയും പാരമ്യതയുടെയും
ഒരു പിഞ്ചു പൊട്ട് അവളുടെ അടിവയറ്റിലെ
കുഞ്ഞു കൂട്ടിലാണ് മുളയെടുക്കുന്നതും
 പിറവി കൊള്ളുന്നതും,
 അതങ്ങനെതന്നെ ആയിരിക്കുന്നിടത്തോളം
 നീ അലഞ്ഞു കൊണ്ടിരിയ്ക്കും
 ഒന്ന് വിട്ടു മറ്റൊന്നിലേയ്ക്ക്....

വിശുദ്ധത ;



വിശുദ്ധമാക്കപ്പെട്ട സകലത്തിലും
ഞാന്‍ ഉണ്ടായിരുന്നു
ഞാന്‍ മാത്രം ...

ലഹരിയേറ്റ സിരകള്‍
വിഷംതിന്ന കരിഞ്ഞ
ശ്വാസകോശങ്ങള്‍ഭ്രാന്തനും
ദരിദ്രനുമായ കാമുകന്‍ ,നിന്‍റെ
ഓരോ അണൂവിലും നിറഞ്ഞുപെയ്തത്
ഞാന്‍ ആയത് കൊണ്ട്
നീ പുണ്യവാനും
പ്രണയത്തിന്‍റെ
വാഴ്ത്തപ്പെട്ടവനുമാണെനിയ്ക്ക്‌
സഹയാത്രികാ ...

ഭാവനകളുടെ അതി ചാരുത
 മെനയാതെ അക്ഷരങ്ങളെ
ചികഞ്ഞേടുത്തു കോര്‍ത്ത്‌ വച്ചപ്പോള്‍
വരും കാലങ്ങളിലെയ്ക്ക്
ഒരുകവിത പിറന്നു,പ്രണയ കവിത
കാരണം എഴുതിയതോക്കെയും,
എഴുതാന്‍ പോകുന്നതോക്കെയും,
എന്നെ പറ്റി,
ഞാന്‍ അവന്‍റെ നിത്യ കാമുകി

കൃഷ്ണശിലയില്‍ നീ മെനെഞ്ഞ
 നഗ്ന ശില്‍പ്പങ്ങളോരോന്നും ശ്ലീലതയോടും
സദാചാരത്തോടുംകലഹിച്ചിരുന്നില്ല ,കാരണം
നീ കരിങ്കല്‍ പാളികളില്‍ കൊത്തിവരച്ചത്
എന്‍റെ രൂപങ്ങളാണ് കല്‍ത്തളങ്ങളിലും
മാര്‍ബിള്‍ സ്തൂപങ്ങളിലും നിറഞ്ഞു
 നില്‍ക്കുമ്പോള്‍ എന്നെ രതി ചുവച്ചിരുന്നു ...

ഇടറുന്ന കാല്‍ വെയ്പ്പുകളില്‍
തെറ്റി പോയ മുദ്രകള്‍ ഒക്കെയും
നാട്യ ലെക്ഷണം നിറയുന്നതെനിയ്ക്കായ്‌ ,
ഇനിയും മദ്യ ശാലകളിലുംമറപ്പുര
വാതിലുകളിലും വ്യഭിചരിച്ച പിഴച്ച
വാക്കുകളൊക്കെയും പ്രണയ തീവ്രതയില്‍
തിരുത്തപ്പെട്ട വിശുദ്ധന്റെ സങ്കീര്‍ത്തനമായിരുന്നു

നിന്‍റെ ചുംബനമേറ്റു നീലിച്ച ചുണ്ടുകള്‍ ,
നഖഷതങ്ങള്‍ ബാക്കി വെച്ച പൊള്ളി
പഴുത്ത മുറിവുകള്‍ അഗ്നിയുടെ ദംശനമെറ്റ
പ്രേമത്തിന്‍ മുറിപ്പാടുകള്‍
പ്രണയത്തിന്റെ രക്ത സാക്ഷികള്‍

എനിയ്ക്കും നിനയ്ക്കുമിടയി
ല്‍ ശരികളും തെറ്റുകളും ഇല്ല,
 ശ്ലീലതയും അശ്ലീലതയും .
നേരും നുണയും ,
ഒന്നുമാത്രം വ്യാപ്തികളില്ലാത്ത
നിറവറിയാത്ത പ്രണയത്തിന്റെ
ശേഷിപ്പുകള്‍ മാത്രം ....

സ്വപ്നാടനം



''നില തെറ്റി ഉറങ്ങുന്ന രാത്രികളില്‍ ,
നക്ഷത്രപൊട്ടുകള്‍ക്കിടയിലൂടെ
 സൂര്യനെത്തും മുന്‍പേ അങ്ങോട്ടെത്തണം
കഥയില്ലാത്ത,മനുഷ്യരില്ലാത്ത നാട്ടിലെ
 നിന്റെ രാജകുമാരിയായി നിന്നോടൊത്തു
ജീവിച്ചു മരിയ്ക്കണമീ രാവില്‍
എന്നിട്ടങ്ങു പകലിന്‍ ചില്ലയില്‍
കുരുങ്ങികിടക്കുന്ന പട്ടത്തില്‍ സ്വയം കേറി
പറന്നിറങ്ങി ഒരു കുഞ്ഞികുറുമ്പന്‍റെ
ജാലകത്തിനപ്പുറം ഒരു പൊന്‍ കണിയായി
കാത്തിരിയ്ക്ക്കണം പിന്നെ ..പിന്നെ
നേരം തെറ്റിയ നേരത്തൊരു കണ്ണില്ലാത്ത
കുഞ്ഞിന്‍അമ്മയായി അവനെ
കൈപിടിച്ചുനടത്തേണമീ തിരക്കിലൂടെ
 എന്നിട്ട് വെയില്‍ പടര്‍ന്നീ
ഭൂമിയില്‍ കയറും മുന്‍പേ ,
നിഴലുകള്‍ ഉറയ്ക്കുംമുന്‍പേ,
ഈ അലാം കരയും മുന്നേ
സ്വാസ്ഥ്യം തേടി അലസമായിഉറങ്ങുന്ന
എന്‍ ദേഹത്തിലെയ്ക്ക് ചേക്കേറണം ,
സ്വരങ്ങളില്‍ നിന്നും വിടുതലായി ,
ശരീരത്തിലേയ്ക്ക് ആവസിയ്ക്കണം ''

നീ ...



നീ സമത്വത്തെ കുറിച്ച്
പ്രസംഗിച്ചപ്പോള്‍ ഞാന്‍
കൂട്ടം തെറ്റിയ ഉറുമ്പിന്‍ നിരകളെ
കൂട്ടിയോജിപ്പിയ്ക്കുകയായിരുന്നു

നീ കവിത എഴുതിയപ്പോള്‍
ഞാന്‍ അറ്റ് പോയ ശലഭചിറകിലെ
വര്‍ണങ്ങള്‍ കൂട്ടിചേര്‍ക്കുകയായിരുന്നു

നീ പ്രണയത്തെ പറ്റി പറഞ്ഞപ്പോള്‍
ഞാന്‍ പരസ്പരം സ്നേഹിച്ചു
വിഷമുതിര്‍ത്തു ഇല്ലാതായ
സര്‍പ്പ ശരീരങ്ങള്‍ക്ക് മേല്‍
 ശവകുടീരം തീര്‍ത്ത ചിതല്‍പുറ്റുകളെ
തൊട്ടോമനിയ്ക്കുകയായിരുന്നു

നീ ഒരേ സമയം വിപ്ലവകാരിയും
കവിയും എന്‍റെ കാമുകനും ആണ്