2013 ജൂലൈ 30, ചൊവ്വാഴ്ച

____ആശു പത്രിയില്‍ നിന്നും ____

മരുന്നുടപ്പികളില്‍ മധുരം മണക്കുന്നു
ഗുളിക പൊട്ടുകളില്‍ നിറങ്ങളുടെ ഘോഷയാത്ര
ചോരകുപ്പികളില്‍ മഞ്ജാടി മണികള്‍ ഇറ്റുന്നു
ഉറക്കത്തെ തോല്പ്പിക്കാതെ കുഴയുന്ന കണ്ണുകളുമായി
ഞാനും കാവലിരിയ്ക്കുന്നു വേദനിയ്ക്കുന്ന
ഒരു കൂട്ടം രോഗികള്‍ക്ക് സര്‍വം ശാന്തം ....

ചിതലരിയ്ക്കുന്ന എന്‍റെ ചിന്തകള്‍ ...
അബോധത്തിന്‍റെ നേര്‍ത്ത അതിര്‍ വരമ്പുകള്‍ക്കുള്ളില്‍
നേര്‍ത്തലയ്ക്കുന്ന കണ്ണീര്‍ ഒച്ചകള്‍
മരണം ചുറ്റുന്ന ശരീരത്തില്‍ കുഴയുന്ന ശബ്ദം
ഒരേ ഒരു ഭാഷ സ്നേഹത്തിന്‍റെ ...
ആരെയോ തിരയുന്ന കലര്‍പ്പില്ലാത്ത
സ്നേഹത്തിന്‍റെ വിളി ഒച്ചകള്‍ ...
നിത്യമാം ശാന്തതയിലേയ്ക്കു വഴുതുന്ന
ആത്മാവിന്റെ അവസാന തേങ്ങലുകള്‍
ഞാന്‍ മാത്രം കേട്ടു ...

ഓടി അടുത്ത എന്‍റെ വിരലുകള്‍ നനഞ്ഞ
നെറ്റിമേല്‍ തലോടി പലയാവര്‍തി ഞാന്‍ മന്ത്രിച്ചു
''ഞാന്‍ വന്നിരിയ്ക്കുന്നു വരുവാ തിരിക്കാനായില്ല
ഒടുവില്‍ വിട്ടു പോകില്ലന്നു സത്യം ചെയ്തു
സ്വച്ഛനമാം മരണത്തിലേയ്ക്ക് പറത്തി വിട്ടു

തണുപ്പുറഞ്ഞ ശരീരം കരിനീല ചുണ്ടുകള്‍
എന്‍റെ വാഗ്ദ്ധതം കേട്ടു ആരെയോ എന്നില്‍
കണ്ടു മരിച്ചു പോയ ചെറുപ്പക്കാരാ
നിന്‍റെ വിളര്‍ത്ത ചുംബനങ്ങള്‍ ഇപ്പോഴുമെന്‍
കൈ വിരലുകളെ പോള്ളിയ്ക്കുന്നല്ലോ
ഇത്ര മേല്‍ ആത്മാവിനാല്‍ പകരം വയ്ക്കപ്പെട്ട
ഉമ്മകള്‍ ഇനിയെന്നില്‍ ആവര്‍ത്തിയ്ക്കപ്പെടുകയില്ല 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ