2013 മേയ് 2, വ്യാഴാഴ്‌ച


അപശ്രുതികളകന്നു ഞാന്‍ പാടിയ
ഒരേ ഒരു പാട്ടെന്‍ നിലയ്ക്കാത്ത
വിലാപകാവ്യങ്ങള്‍ ......

ചുവടുകള്‍ പിഴയ്ക്കാതെ
ഞാന്‍ ആടിയ നടനമൊക്കെയും
എന്‍ അതി ഉന്മാദ അടയാളങ്ങള്‍ ...

മഴവില്ലിനോട്നിറങ്ങള്‍ കടം വാങ്ങി
ഞാന്‍ വരഞ്ഞ കുറവുകളില്ലാത്ത,
പൂര്‍ണത നിറഞ്ഞ ഒരേ ഒരു ഛയാപടം
കാണാത്ത കാമുകന്‍റെ...........

നെയ്തെടുത്ത വസ്ത്രകൂട്ടങ്ങളില്‍
അളവുതെറ്റാതോന്നു മാറ്റി വച്ചതെന്‍
പിറക്കാനിരിക്കുന്ന കുഞ്ഞി കുരുന്നിന്റെ .....

വൃത്തങ്ങളും കാലങ്ങളും തികച്ചു
ഞാന്‍ എഴുതുന്ന ഒറ്റ കവിതയെന്‍
ആത്മഹത്യകുറുപ്പും ..................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ