2013 മേയ് 2, വ്യാഴാഴ്‌ച

ഇനി ഞാന്‍ ഒരുങ്ങട്ടെ മറ്റൊരു കല്യാണത്തിനായി ....സുഗന്ധം പരത്തുന്ന മണവാട്ടിയായി...ഒരു ശനിയാഴ്ചയായിരിക്കുമത് ..ആഴ്ചയവസാനത്തില്‍,പൂര്‍ണതയില്ലാത്ത ആത്മാക്കള്‍ ദേഹം വിട്ടിരങ്ങുന്ന ദിവസങ്ങളോന്നില്‍ ഞാനും നിന്‍റെ വധുവാകും ...
അനുസരണയില്ലാതെ പാറിക്കിടക്കുന്ന മുടിയിഴകള്‍ അന്നു കലംബലുകളില്ലാതെ നിനക്കുവേണ്ടി ഒതുങ്ങിയാടും ..ആകൃതി വരുത്തിയ ചില്ലി കൊടികള്‍ക്ക് താഴേ നിന്നെ കണ്ടു നിറഞ്ഞ കണ്ണുകള്‍ മയങ്ങി മരിക്കും ....വ്യക്തമായ അതിര്‍വരമ്പുകള്‍ അടയാളമിട്ട നീല ചുണ്ടുകള്‍ പ്രാണവായു നഷ്ടപ്പെട്ടു വിളര്‍ത്തു മയങ്ങും ....
സുന്ദരികളില്‍ അതി സുന്ദരിയായി വെള്ളി അലുക്കുകള്‍ പതിപ്പിച്ച പെട്ടിയില്‍ ശാന്തയായി ചന്ദന ഗന്ധമേറ്റു നിന്നെ കാത്തിരിക്കും ...........
മുത്തുകളും തൊങ്ങലുകളും പതിപ്പിച്ച നീണ്ടു വെളുത്ത മാലാഖ കുപ്പായമോന്നില്‍ ഞാന്‍ ഉറങ്ങി വിശ്രമിക്കും ...
എരിഞ്ഞു തീരുന്ന ധൂപ കുറ്റികള്‍ക്കും ഉരുകി ഒലിക്കുന്ന മെഴുകുതിരികള്‍ക്കും നടുവില്‍ കുന്തിരിക്കത്തിന്‍റെ ഗന്ധമാസ്വധിച്ചു നമ്മുടെ രാത്രികളെ കാത്തു കിടക്കും .....
ബഹളങ്ങള്‍ക്കൊടുവില്‍ പള്ളി മണികള്‍ മൂന്നു വട്ടം ചിലച്ചുഎന്‍റെ വരവറിയിക്കും ....ഉയര്‍ന്നു പൊങ്ങിയ വെള്ള കുരിശിന്‍റെ കീഴില്‍ മാടപ്രാക്കള്‍ ആര്‍ത്തു വിളി ചെന്‍റെ വരവ് ഉധ്ഖോഷിക്കും .....ഉറപ്പാണ്‌ ആ നിമിഷം മഴ ചാറിയിരിക്കും ...
ഒടുവില്‍ .....ഒടുവില്‍ ശുഭ്രനിറം പൂണ്ട ഒരു തൂവാല..മധ്യ ത്തില്‍ കറുത്ത കുരിശ്,.
അരികില്‍ സ്വര്‍ണ തൊങ്ങലുകള്‍ ,നീര്‍ത്തി വെള്ളി അലുക്കുകള്‍ പാകിയ പട്ടു കൈലേസിനാല്‍ എന്‍റെ മുഖം ഈ ലോകത്ത് നിന്നും എന്നന്നേയ്ക്കുമായി മറക്യപ്പെടുന്ന നിമിഷം ...ആനിമിഷം ഉറപ്പാണ്‌ സുഹൃത്തേ നീ വിളിച്ചു പറഞ്ഞിരിക്കും ''ഞാന്‍ നിന്നെ ഒരുപാട ഒരുപാട് സ്നേഹിക്കുന്നുവെന്നു ''...
ആ നിമിഷം നീര്‍മൂടി നിന്‍റെ കണ്ണുകള്‍ കാഴ്ചയെ മറച്ചു കൊള്ളതിരിക്കട്ടെ ................
വെള്ളത്തുള്ളികള്‍ മുത്തുമണികള്‍ കൊണ്ടു വസ്ത്രം നെയ്തു ഞാന്‍ നിന്നിലെയ്ക്ക് പറന്നുയരും ....
പ്രകാശത്തിന്‍റെചിറകുകള്‍ കൊണ്ടു ...നിന്‍റെ മണവാട്ടിയായി ..............................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ