2015, ജൂലൈ 3, വെള്ളിയാഴ്‌ച

ഉസ്കൂള്‍

എപ്പോളും ഇങ്ങനെ മിണ്ടാണ്ടിരുന്നാ
ഈ സ്ലേറ്റിലൊക്കെ അമ്പതിലമ്പതു കിട്ട്വോ ?
മിണ്ടിട്ടും മിണ്ടിട്ടും കിട്ടുന്ന മൊട്ടകകളൊക്കെയും
മായിച്ചു മായിച്ചു നിയ്ക്ക് വയ്യ
ഇത് കണ്ടോ ?
വെളുവെളുക്കെ ചിരിക്കണ ഉമ്മെടെ
കണ്ണില്‍ പെടാണ്ട് വരച്ചതാ
സൂര്യനാ ?
അല്ല സൂര്യന്റെ് കുഞ്ഞാ
അതല്ലേ ചെര്‍തായി പോയത്
മ്മക്ക് ഓടിയാലോ
ഓടിട്ടും ഓടിട്ടും എത്താത്ത
മൊട്ടക്കുന്നിന്റെ കശുമാവിന്‍
ഏറ്റം താഴത്തെ ചില്ലയില്‍
പേര് പകുതിയായി എഴുതീട്ടുണ്ട്
“ഞ്ചു “ ന്ന എഴ്ത്യാ ,ന്ജൂ ന്നാ
ഓര്‍മ്മയില്ലല്ലോ
ചിഞ്ചമ്മേ
മോളിടീച്ചര്‍ പഠിപ്പിച്ചതൊക്കെ
പിന്നേം പിന്നേം മറന്നുപോവാ
ഇല്ലല്ലോ
ഒന്നും മറക്കുന്നില്ലല്ലോ
ഇതിലൊക്കെ അപ്പിടി പുസ്തകങ്ങളാ
പാതി മാത്രം ചായം കൊടുത്തവ
ബാക്കിയൊക്കെ നിനക്കാ
നിറമടിക്കാന്‍
അതിപ്പോ നിന്നെ പോലെ
എങ്ങനെയാ വരക്കുക
ചിലപ്പോ, നിന്റെ
ഈ ചായപെന്സി്ലോണ്ടായിട്ടാരിക്കും
ഞാനതങ്ങ് വിഴുങ്ങിയാലോ ഹാഫിസേ
നിയ്ക്കും വരയ്ക്കാന്‍ പറ്റൂലോ
കല്ലുവെട്ടു കുഴിയിലെ വെള്ളത്തില്‍
താഴ്ന്ന ഉറുമ്പ്കുട്ടനെ രക്ഷിച്ച
കടലാസു വഞ്ചിയില്‍ എന്റെ പേരെഴുതി
കൊടി നാട്ടിയവനാ അവന്‍
പച്ച പ്യാരീസ്‌
കറുത്ത കമര്‍ക്കെട്ട്
മിട്ടായി മണമുള്ളവന്‍
നിയെപ്പോം പച്ച വളയിട് പെണ്ണെന്നും
പറഞ്ഞു പാകമാവാത്ത ചെറ്യ കുപ്പിവള
കയ്യുമേല്‍ തിരുകി ഒടുക്കം
വള പൊട്ടി ,ചില്ലൊക്കെ
കുഴിച്ചിട്ടു വെള്ളോഴിച്ചു
മൂന്നൂസം നോക്കിയിരുന്നു
വളമരം പൊടിക്കാന്‍
പിന്നെ കണ്ടപ്പോള്‍ ചെമ്പന്‍ പൂച്ചെടെ
ഏറ്റവും ആദ്യത്തെ കുഞ്ഞിനെ
തന്നോനാണ് അവന്‍
അടുക്കളയിറയത്തു
ചാക്കുകെട്ടില്‍ അതങ്ങനെ
നിറയെ പെറ്റുപെരുകി
അത്തര്‍ മണക്കുന്ന
പുസ്തകതാളുകളില്‍ നിന്നും
കട്ടെടുത്ത പേരാലില
നെടുകെ പിളര്ന്നാ ല്‍
ആലിലയുടെ ഊര്ന്നു വരുന്ന
ഉണ്ണികണ്ണനോട്
എന്ത് ചോദിച്ചാലും
തരും ന്നുപറഞ്ഞ
മൂന്നു ബിയിലെ നുണയന്‍
ഗണേഷാ...
കുഞ്ഞി കണ്ണാ
ഇന്റോടെക്ക്
സ്വപ്നത്തില് വരണ
അവനെ ഒന്നൂടി മുന്നില്‍
കൊണ്ടുവായോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ