2014 ജനുവരി 27, തിങ്കളാഴ്‌ച

വിശുദ്ധത ;



വിശുദ്ധമാക്കപ്പെട്ട സകലത്തിലും
ഞാന്‍ ഉണ്ടായിരുന്നു
ഞാന്‍ മാത്രം ...

ലഹരിയേറ്റ സിരകള്‍
വിഷംതിന്ന കരിഞ്ഞ
ശ്വാസകോശങ്ങള്‍ഭ്രാന്തനും
ദരിദ്രനുമായ കാമുകന്‍ ,നിന്‍റെ
ഓരോ അണൂവിലും നിറഞ്ഞുപെയ്തത്
ഞാന്‍ ആയത് കൊണ്ട്
നീ പുണ്യവാനും
പ്രണയത്തിന്‍റെ
വാഴ്ത്തപ്പെട്ടവനുമാണെനിയ്ക്ക്‌
സഹയാത്രികാ ...

ഭാവനകളുടെ അതി ചാരുത
 മെനയാതെ അക്ഷരങ്ങളെ
ചികഞ്ഞേടുത്തു കോര്‍ത്ത്‌ വച്ചപ്പോള്‍
വരും കാലങ്ങളിലെയ്ക്ക്
ഒരുകവിത പിറന്നു,പ്രണയ കവിത
കാരണം എഴുതിയതോക്കെയും,
എഴുതാന്‍ പോകുന്നതോക്കെയും,
എന്നെ പറ്റി,
ഞാന്‍ അവന്‍റെ നിത്യ കാമുകി

കൃഷ്ണശിലയില്‍ നീ മെനെഞ്ഞ
 നഗ്ന ശില്‍പ്പങ്ങളോരോന്നും ശ്ലീലതയോടും
സദാചാരത്തോടുംകലഹിച്ചിരുന്നില്ല ,കാരണം
നീ കരിങ്കല്‍ പാളികളില്‍ കൊത്തിവരച്ചത്
എന്‍റെ രൂപങ്ങളാണ് കല്‍ത്തളങ്ങളിലും
മാര്‍ബിള്‍ സ്തൂപങ്ങളിലും നിറഞ്ഞു
 നില്‍ക്കുമ്പോള്‍ എന്നെ രതി ചുവച്ചിരുന്നു ...

ഇടറുന്ന കാല്‍ വെയ്പ്പുകളില്‍
തെറ്റി പോയ മുദ്രകള്‍ ഒക്കെയും
നാട്യ ലെക്ഷണം നിറയുന്നതെനിയ്ക്കായ്‌ ,
ഇനിയും മദ്യ ശാലകളിലുംമറപ്പുര
വാതിലുകളിലും വ്യഭിചരിച്ച പിഴച്ച
വാക്കുകളൊക്കെയും പ്രണയ തീവ്രതയില്‍
തിരുത്തപ്പെട്ട വിശുദ്ധന്റെ സങ്കീര്‍ത്തനമായിരുന്നു

നിന്‍റെ ചുംബനമേറ്റു നീലിച്ച ചുണ്ടുകള്‍ ,
നഖഷതങ്ങള്‍ ബാക്കി വെച്ച പൊള്ളി
പഴുത്ത മുറിവുകള്‍ അഗ്നിയുടെ ദംശനമെറ്റ
പ്രേമത്തിന്‍ മുറിപ്പാടുകള്‍
പ്രണയത്തിന്റെ രക്ത സാക്ഷികള്‍

എനിയ്ക്കും നിനയ്ക്കുമിടയി
ല്‍ ശരികളും തെറ്റുകളും ഇല്ല,
 ശ്ലീലതയും അശ്ലീലതയും .
നേരും നുണയും ,
ഒന്നുമാത്രം വ്യാപ്തികളില്ലാത്ത
നിറവറിയാത്ത പ്രണയത്തിന്റെ
ശേഷിപ്പുകള്‍ മാത്രം ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ