2014 ജനുവരി 27, തിങ്കളാഴ്‌ച

സ്വപ്നാടനം



''നില തെറ്റി ഉറങ്ങുന്ന രാത്രികളില്‍ ,
നക്ഷത്രപൊട്ടുകള്‍ക്കിടയിലൂടെ
 സൂര്യനെത്തും മുന്‍പേ അങ്ങോട്ടെത്തണം
കഥയില്ലാത്ത,മനുഷ്യരില്ലാത്ത നാട്ടിലെ
 നിന്റെ രാജകുമാരിയായി നിന്നോടൊത്തു
ജീവിച്ചു മരിയ്ക്കണമീ രാവില്‍
എന്നിട്ടങ്ങു പകലിന്‍ ചില്ലയില്‍
കുരുങ്ങികിടക്കുന്ന പട്ടത്തില്‍ സ്വയം കേറി
പറന്നിറങ്ങി ഒരു കുഞ്ഞികുറുമ്പന്‍റെ
ജാലകത്തിനപ്പുറം ഒരു പൊന്‍ കണിയായി
കാത്തിരിയ്ക്ക്കണം പിന്നെ ..പിന്നെ
നേരം തെറ്റിയ നേരത്തൊരു കണ്ണില്ലാത്ത
കുഞ്ഞിന്‍അമ്മയായി അവനെ
കൈപിടിച്ചുനടത്തേണമീ തിരക്കിലൂടെ
 എന്നിട്ട് വെയില്‍ പടര്‍ന്നീ
ഭൂമിയില്‍ കയറും മുന്‍പേ ,
നിഴലുകള്‍ ഉറയ്ക്കുംമുന്‍പേ,
ഈ അലാം കരയും മുന്നേ
സ്വാസ്ഥ്യം തേടി അലസമായിഉറങ്ങുന്ന
എന്‍ ദേഹത്തിലെയ്ക്ക് ചേക്കേറണം ,
സ്വരങ്ങളില്‍ നിന്നും വിടുതലായി ,
ശരീരത്തിലേയ്ക്ക് ആവസിയ്ക്കണം ''

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ