2014 ജനുവരി 27, തിങ്കളാഴ്‌ച

കാലുകളുടെ സംസാരം



6 am: നാലാം നിലയില്‍ നിന്നും ഗ്രൌണ്ട് ഫ്ലോറിലെത്തിച്ചലിഫ്റ്റിനെ ശപിച്ചു വാഹനങ്ങള്‍ക്കിടയിലൂടെവഴി കണ്ടെത്തുമ്പോഴായിരുന്നത്നിഴലുകള്‍ കെട്ടുപിണയുന്ന ഇരുട്ടിന്‍റെഇടനാഴിയില്‍ പരസ്പരം പുണരുന്ന നാലു കാല്‍പാദങ്ങള്‍ എന്നോട് സംസാരിച്ചത്

7 am: പെയ്തു തീര്‍ന്ന മഴയുടെ ആലസ്യത്തിലൂടെ എന്‍റെ കാലുകള്‍ തിരക്കിട്ടപ്പോള്‍ പാത വക്കിലെ പഴന്തുണി കെട്ടിനുള്ളിലെചെളി പുരണ്ട കറുത്ത കാലുകള്‍ മൊഴിഞ്ഞത് ഞാന്‍ മനപൂവം കേള്‍ക്കാതെ പോയി

പിന്നെയും അവ എന്നോട് സംസാരിച്ചു കൊണ്ടിരുന്നുഒരു പക്ഷെ നാവുകളെക്കാളേറെ,എത്ര കൊട്ടിയടച്ചിട്ടും കണ്ണിനു മുന്നില്‍ നിന്നും നിറുത്താതെ ചിലക്കുന്നവ ....അസഹ്യം ....

ഏറ്റവും ഒടുവിലാണതു സംഭവിച്ചത് ഇന്നഞ്ചു മണിക്കാണത്,മരണത്തിന്‍റെ മണമുള്ള വീട്ടില്‍ അലമുറകള്‍ക്കു നടുവില്‍ ഞാന്‍ എന്‍റെ കണ്ണുനീരിനോടും മനസാക്ഷിയോടും പടവെട്ടി നിര്‍വികാരയായി ജയിച്ചു നിന്നപ്പോള്‍...

വെള്ളത്തില്‍ വീണു മരിച്ച എട്ടു വയസുകാരിയുടെ നനഞ്ഞു വീര്‍ത്ത പാദങ്ങളിലെ വെള്ളികൊലുസുകള്‍ ശവമെടുക്കും നേരം കലങ്ങി ചിരിച്ചു ...എന്‍റെ കാതുകളില്‍, ദാ...തൊട്ടടുത്ത്‌ മറക്കാനാവാത്ത മണികിലുക്കത്തിലൂടെ ഈ കാല്‍പാദങ്ങളുടെ കൊഞ്ചലുകള്‍ഹൃദയത്തെ തന്നെ തുളച്ചു കൊണ്ടിരിക്കുന്നു.....

കാലുകളുടെ സംസാരം തീരുന്നേയില്ല ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ